മുംബൈ: ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്ക്കര്‍ 85-ന്റെ നിറവില്‍. ആശംസകളര്‍പ്പിച്ച് ആരാധക ലോകത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും. ”പിറന്നാള്‍ ആഘോഷിക്കുന്ന ലതാ ദീദിക്ക് എന്റെ എല്ലാവിധ ആശംസകളും. ഒപ്പം ദീര്‍ഘകാലത്തെ ജീവിതത്തിനും, നല്ല ആരോഗ്യത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കുന്നു,” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അമിതാബ് ബച്ചന്, ഹേമ മാലിനി, സഹോദരിയും ഗായികയുമായ ആഷാ ഭോസ്ലെ, ശ്രേയാ ഘോഷാല്‍, സോനു നിഗം, ഷാന്‍ എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. മറക്കാനാവാത്ത ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ചതിന് നന്ദിയുണ്ടെന്ന് ആശംസയിര്പ്പിച്ച ആരാധകര്‍ പറഞ്ഞു. ഇനിയും കുറേ വര്‍ഷങ്ങള്‍ ആരോഗ്യകരമായ ഒരു ജീവിതവും ചിലര്‍ ആശംസിച്ചു.
പാട്ടുജീവിതം ആരംഭിച്ച ലതയുടെ ബ്ലാക്ക് ആന്റ് വൈറ്റ് പടങ്ങള്‍ ഫേസ്ബുക്കിലിട്ടാണ് ചില ആരാധകര്‍ പിറന്നാള്‍ ആഘോഷിച്ചത്. സഹോദരി ആശാ ഭോസ്ലെക്കൊപ്പം നില്ക്കുന്ന വേറിട്ട ചിത്രങ്ങളും ആരാധകര്‍ പിറന്നാള്‍ സമ്മാനമായി നല്കി.
1929 സപ്തംബര്‍28-ന് ഇന്‍ഡോറിലെ കൊങ്കണി കുടുംബത്തിലായിരുന്നു ലതാമങ്കേഷ്ക്കറുടെ ജനനം. മറാത്തി നാടക ഗായകനായിരുന്ന അച്ഛന് ദീനനാഥില് നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. ആറു മക്കളില്‍ മൂത്തവളായിരുന്നു. അച്ഛന്റെ മരണത്തിനുശേഷം കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്ന ലത നാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. പിന്നീട് നാടകം വിട്ട് പിന്നണി ഗാനരംഗത്തെത്തി. 1942-ലാണ് സിനിമയിലെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഈ സ്വര്‍ണ ശബ്ദത്തിന്റെ ഉടമയ്ക്ക്. 36പ്രാദേശിക ഭാഷകളിലായി ഏതാണ്ട് 40000ത്തിലധികം ഗാനങ്ങള്‍ ലത പാടിയിട്ടുണ്ട്. മലയാളത്തില്‍ ഒരു ഗാനമേ പാടിയിള്ളുലെങ്കിലും അത് വമ്പന്‍ ഹിറ്റായിരുന്നു. ഭാരതരത്ന ഉള്‍പ്പെടെ ഏതാണ്ടെല്ലാ പുരസ്ക്കാരങ്ങളും ലതാമങ്കേഷ്ക്കറിന് ലഭിച്ചിട്ടുണ്ട്.
മൂന്നുക്ഷേത്രത്തിലും നടത്തുന്ന വഴിപാടിന് പുറമെ ഒക്ടോബര്‍ 2 ന് കരുനാഗപ്പള്ളി മുറ്റുംപുഴദേവീക്ഷേത്രത്തിലും 3 ന് മുക്കുംപുഴ ശിവക്ഷേത്രത്തിലും ആശയുടെ സംഗീത-നൃത്തസന്ധ്യയുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: