പാറ്റ്ന: ബീഹാറിലെ ഡോക്ടര്‍മാര്‍ സാധാരണക്കാരില്‍ നിന്നും കുറഞ്ഞ ഫീസ് മാത്രമേ വാങ്ങുള്ളൂവെന്ന് തീരുമാനിച്ചു. ഡോക്ടര്‍മാരുടെ അമിത ഫീസിനെതിരെ ആര്‍ജെഡി എംപി പപ്പു യാദവ് ഈയിടെ പ്രക്ഷോഭം നടത്തിയിരുന്നു. ഇതിനെതുടര്‍ന്ന് പപ്പുയാദവ് ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഫീസ് കുറയ്ക്കാന്‍ തീരുമാനമായത്. ഇതനുസരിച്ച് നാമമാത്രമായ ഫീസ് മാത്രമെ ബിപിഎല്ലില്‍ താഴെയുള്ളവരില്‍ നിന്നും ഈടാക്കുകയുള്ളൂ.
എംപിയുടെ നിര്‍ദ്ദേശപ്രകാരം കണ്സള്ട്ടേഷന് ഫീസ് കുറക്കുവാന്‍ ഡോക്ടര്‍മാരോട് നിര്‍ദ്ദേശം നല്‍കിയതായി ബീഹാര്‍ ഹെല്‍ത്ത് സര്‍വ്വീസസ് അസോസിയേഷന് അറിയിച്ചു. ഡോക്ടര്‍മാര്‍ അവരുടെ ക്ലിനിക്കുകളില്‍ ഫീസ് കുറയ്ക്കുന്നതോടൊപ്പം കുറച്ച ഫീസ് നിരക്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്യണമെന്നും സര്‍ക്കുലര്‍ നല്‍കിയതായി അസോസിയേഷന് വൈസ് പ്രസിഡന്റ് സഹജാനന്ദ് പ്രസാദ് സിങ്, ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ എന്നിവര്‍ അറിയിച്ചു.
അള്‍ട്രാ സൗണ്ട് സ്കാനിങ്ങിന് 1400രൂപയാണ് ഈടാക്കുന്നത്. വെറും 80രൂപയായിരുന്നു സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിന്റെ ചാര്‍ജ്ജ്. സര്‍ക്കാര്‍ ആശുപത്രികളിലെ എക്സറേയും മറ്റ് സംവിധാനങ്ങളും കേടായിരിക്കുമ്പോള് സ്വകാര്യ സ്ഥാപനങ്ങളില്‍ ഇതേ സംവിധാനം തന്നെ ശരിയായ രീതിയില്‍ വര്‍ക്ക് ചെയ്യുന്നതായി എംപി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: