ന്യൂദല്‍ഹി: സീനിയോറിറ്റി മാത്രം നോക്കി ഉദ്യോഗസ്ഥരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചിരുന്ന രീതി നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ മാറി. ഇപ്പോള്‍ കഴിവും കാര്യശേഷിയുമാണ് ഇത്തരം നിയമനങ്ങൡ മാനദണ്ഡം.
മോദി വന്ന ശേഷം ഇതുവരെ നടന്ന നിയമനങ്ങളും സ്ഥലംമാറ്റങ്ങളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഇതുവരെ മുന്നൂറോളം പേരെയാണ് സ്ഥലം മാറ്റുകയും നിയമിക്കുകയും ചെയ്തത്. 46 ജോയിന്റ് സെക്രട്ടറിമാരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയതാണ് ഒടുവിലത്തെ ഉദാഹരണം.
പത്തു വര്‍ഷത്തെ പ്രകടനം, ജോലിയോടുള്ള ആത്മാര്‍ഥത, കാര്യങ്ങള്‍ ചെയ്യുന്നതിലെ വേഗത, രാഷ്ട്രീയ നിഷ്പക്ഷത എന്നിവ നോക്കിയാണ് നിയമനങ്ങള്‍.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന തസ്തികകളില്‍ ഇരുന്ന സമര്ഥരായവരെ മോദി സര്‍ക്കാരും തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നിയമിച്ചിട്ടുണ്ട്.
2007 മുതല്‍ 2011വരെ കാബിനറ്റ് സെക്രട്ടറിയായിരുന്ന കെ. എം ചന്ദ്രശേഖറിനെ റെയില്‍വേ ബോര്‍ഡ് പുന:സംഘടിപ്പിക്കുന്ന കമ്മറ്റിയില്‍ നിയമിച്ചു. കഴിവിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ട്. രാഷ്ട്രീയമായി നിഷ്പക്ഷതയുള്ള, എന്നാല്‍ സമര്ഥരായവരെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
മുന്‍സര്‍ക്കാരിന്റെ കാലത്ത് ജോയിന്റ് സെക്രട്ടറിമാരുടെ സഹായിമാരായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ സീനിയോറിറ്റി നോക്കാതെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: