മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് രാജിവച്ചു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സംഖ്യം വേര്‍പിരിയുകയും സര്‍ക്കാരിനുള്ള പിന്തുണ എന്‍സിപി പിന്‍വലിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് രാജി. ചവാനെ കാവല്‍ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് 15 വര്‍ഷത്തെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം പിരിഞ്ഞത്. പകുതി സീറ്റ് നല്‍കണമെന്നും മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നുമുള്ള എന്‍സിപിയുടെ ആവശ്യം കോണ്‍ഗ്രസ് നിരാകരിച്ചതാണ് കാരണം.
നേരത്തെ ഉപമുഖ്യമന്ത്രി പദം ഉടന്‍ തന്നെ രാജി വയ്ക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ സഹോദരപുത്രന് കൂടിയായ അജിത് പവാര്‍ പറഞ്ഞിരുന്നു.
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് ഏകനാഥ് ഖഡ്സെ ഗവര്‍ണര്‍ സി.വി. റാവുവിനെ കണ്ടിരുന്നു. അടുത്ത മാസം 15നാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ബിജെപി-ശിവസേന സഖ്യവും പിരഞ്ഞതോടെ ഇവിടെ ചതുഷ്കോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: