ന്യൂദല്‍ഹി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് ചികിത്സയ്ക്ക് പോകാന്‍ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. കേരളത്തില്‍ തുടര്‍ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം സുപ്രീം കോടതി തള്ളി.
ചികിത്സ ബംഗളുരുവില്‍ തന്നെ തുടരണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി മദനിയുടെ ജാമ്യകാലാവധി നാലാഴ്ചത്തേക്കു കൂടി നീട്ടിനല്‍കി. നേരത്തെ, ചികിത്സ തുടരണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതി മദനിക്ക് സോപാധിക ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി പിന്നീട് നീട്ടിനല്‍കിയിരുന്നു.
ബംഗളുരുവിലെ ആശുപത്രികളില്‍ ചികിത്സയ്ക്കു വിധേയനായെങ്കിലും പ്രമേഹം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മദനിയുടെ വാദം. പ്രമേഹം കുറയാത്തതിനാല്‍ കണ്ണിനു ശസ്ത്ര ക്രിയ നടത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് മദനി ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: