ന്യൂയോര്‍ക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മാറ്റ് കുറയ്ക്കാന്‍ ശ്രമം. ഭാരതത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ലഭിക്കുന്ന അന്താരാഷ്ട്ര പിന്തുണയില്‍ അസ്വസ്ഥരായ പാക് ചാരസംഘടനായായ ഐഎസ്ഐയാണ് ഇതിന് പിന്നില്‍. അമേരിക്കയിലെ സിഖ് ഗ്രൂപ്പുകളെയാണ് ഇവര്‍ കൂട്ടുപിടിച്ചിരിക്കുന്നത്.
മോദി അമേരിക്കയിലേക്ക് വിമാനം കയറി ഉടന്‍ തന്നെ ഫെഡറല്‍ കോടതിയെക്കൊണ്ട് സമന്‍സ് അയപ്പിച്ചിരിക്കുകയണ് അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍. ഇതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. 2002 ലെ ഗുജറാത്ത് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സംഘടന കോടതിയെ സമീപിച്ചത്. 21 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കോടതി ഏപക്ഷീയമായി വിധി പറയുമെന്നാണ് സമന്‍സില്‍ പറയുന്നത്. നിയമത്തിന് അതീതമായ നയതന്ത്ര പരിരക്ഷ മോദിക്ക് അമേരിക്കന്‍ ഭരണകൂടം ഉറപ്പ് നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാന്‍ അമേരിക്കയിലെ ഒരു കോടതിക്കും കഴിയില്ല.
മോദി അമേരിക്കയിലെത്തിയാല്‍ പ്രതിഷേധ പ്രകടനം നടത്താന്‍ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയും തീരുമാനമെടുത്തിട്ടുണ്ട്. ഇതിനും പൂര്‍ണ പിന്തുണ നല്‍കുന്നത് ഐഎസ്ഐ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖാലിസ്ഥാന്‍ വിഘടന വാദികളും ഐഎസ്ഐയും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ ഭാരതത്തിലെ അന്വേഷണ ഏജന്‍സികള്‍ തെളിയിച്ചിട്ടുണ്ട് . അതേസമയം കാശ്മീര്‍ പ്രശ്നത്തില്‍ അമേരിക്ക ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ഐ നിയന്ത്രിത കാശ്മീര്‍ അമേരിക്കന്‍ കൗണ്‍സില്‍ എന്ന സംഘടനയും റാലികള്‍ നടത്തുന്നുണ്ട് .
മോദിയുടെ ഭൂട്ടാന്, ജപ്പാന് സന്ദര്‍ശനങ്ങളും ചൈനീസ് പ്രസിഡന്റിന്റെ ഭാരത സന്ദര്‍ശനവും ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത് ആശങ്കയോടെയാണ് പാകിസ്ഥാന് നോക്കിക്കാണുന്നത്. ചൈനീസ് പ്രസിഡന്റ് പാകിസ്ഥാന് സന്ദര്‍ശനം റദ്ദാക്കിയതും പാകിസ്ഥാന് തിരിച്ചടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: