ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പ്രളയത്തെ തുടര്‍ന്ന് നശിച്ച ഇന്ത്യാ-പാക് അതിര്‍ത്തിയിലെ മുള്ളുവേലികള്‍ പുനഃസ്ഥാപിച്ചതായി സൈന്യം അറിയിച്ചു. 18 സൈനിക പോസ്റ്റുകള്‍ക്കിടയിലെ ആറ് കിലോമീറ്റര്‍ നീളത്തിലുള്ള വേലിയാണ് പ്രളയത്തില്‍ പൂര്‍ണ്ണമായും നശിച്ചിരുന്നത്. 195 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകളും കനത്തമഴയിലും പ്രളയത്തിലും പ്രവര്‍ത്തനരഹിതമായിരുന്നു. ഇവയില്‍ 80 ശതമാനം ലൈറ്റുകളും പുതുതായി ഘടിപ്പിച്ചുകഴിഞ്ഞതായും സൈന്യം അറിയിച്ചു.
താവി നദിയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ 10 സൈനിക പോസ്റ്റുകളും ചെനാബ് നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 4 സൈനിക പോസ്റ്റുകളും നശിച്ചിരുന്നു. സാമ്പാ ജില്ലയിലെ ബസന്താര്‍ നദി കരകവിഞ്ഞൊഴുകി നാല് പോസ്റ്റുകളാണ് നശിച്ചത്. കാശ്മീരില്‍ പ്രളയത്തെ തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: