ലക്നൗ: സംസ്ഥാനത്ത് നിന്നും നിരോധിച്ചെങ്കിലും ഉത്തരാഖണ്ഡില്‍ ഇപ്പോഴും സിമി ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് ഉത്തര്‍ പ്രദേശ് പൊലീസിന്റെ മുന്നറിയിപ്പ്.
ഭീകരര്‍ ഉണ്ടാകാനുള്ള സാദ്ധ്യതയെപ്പറ്റി ലോ ആന്റ് ഓര്‍ഡര്‍ ഐ.ജി അംരേന്ദ്ര സെംഗര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സപ്തംബര്‍ 12ന് ബിജ്നോറിലെ മൊഹല്ല ജതനില് നടത്തിയ സ്ഫോടനത്തില്‍ ഉള്‍പ്പെട്ട മൂന്ന് സിമി ഭീകരര്‍ പിന്നീട് രക്ഷപെട്ടിരുന്നു.
സ്ഫോടനം നടന്ന സ്ഥലത്തിനടുത്തായി ഇവര്‍ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നവരാത്രി ദുര്‍ഗാപൂജയോടനുബന്ധിച്ച് സ്ഥലത്ത് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി കൂടുതല്‍ സേനയെ വിന്യസിക്കുമെന്ന് അംരേന്ദ്ര സെംഗര്‍ പറഞ്ഞു.
സുരക്ഷാ സ്ഥിതിഗതികളെപ്പറ്റി അറിയാനായി ഇന്ന് ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച നടത്തുമെന്ന് സെംഗര്‍ വ്യക്തമാക്കി. ഭീകരരുടെ ഭീഷണിയുള്ള സ്ഥലങ്ങളിലേക്ക് റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ വിട്ടയക്കാനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: