റായ്പൂര്‍; തെക്കന്‍ ഛത്തീസ്ഗഢില്‍ 16 മാവോയിസ്റ്റുകള്‍ കീഴടങ്ങി. മാവോയിസ്റ്റ് ഭൂരിപക്ഷമുള്ള ബാസ്തര്‍ മേഖലയിലാണ് സംഭവം.
ഇതോടെ ഈ വര്‍ഷം 220 മാവോയിസ്റ്റുകള്‍ കീഴടങ്ങിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
കേര്‍ലാപാല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 14 മാവോയിസ്റ്റ് സംഘങ്ങള്‍ സുക്മ ജില്ലയിലുള്ള സിആര്‍പിഎഫ് രണ്ടാം ബറ്റാലിയന് ആസ്ഥാനത്താണ് കീഴടങ്ങിയത്. ഇവരില്‍ കവാസി ബാന്‍ഡി, ജിതേന്ദര്‍, മുസാകി ഹിദ്മ, ഭീമ, സോമ, മദ്കാം ദേവ, സോദി സിംഗന് എന്നിവര്‍ ലോക്കല്‍ ഓപ്പറേഷണല്‍ സ്ക്വാഡ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നവരാണ്.
മറ്റു രണ്ടു പേര് ബീജാപൂര്‍ ജില്ലയിലാണ് കീഴടങ്ങിയത്. പതിനേഴുകാരിയായ സ്വരൂപ കുദിയാം, മുന്ന പദാം എന്നിവരാണ് ബീജാപൂര്‍ ജില്ലാ കളക്ടര്‍ എം ഡി അബ്ദുള്‍ ഖൈസര്‍ ഹഖ് മുമ്പാകെ കീഴടങ്ങിയത്.
220 മാവോയിസ്റ്റുകള്‍ കീഴടങ്ങിയതില്‍ ഏറെ പേരും താഴ്ന്ന റാങ്കായി റിക്രൂട്ട് ചെയ്യപ്പെട്ടവരാണ്. ഇവരെ തങ്ങളുടെ കുടുബങ്ങളുടെ പ്രേരണയാലാണ് മാവോയിസ്റ്റ് സംഘടനകളില്‍ നിന്നു വിട്ടു പോന്നതെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: