ന്യൂദല്‍ഹി: വെള്ളപ്പൊക്കം നാശംവിതച്ച ജമ്മുകശ്മീരിന് 5000 കോടിയലധികം രൂപയുടെ സാമ്പത്തിക നഷ്ടമാണുണ്ടായിട്ടുളളതെന്ന് അസോചം. വ്യാപാരം, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍, കരകൗശലം എന്നീ മേഖലകളിലാണ് വന്‍ നഷ്ടമുണ്ടായിട്ടുള്ളതെന്ന് വ്യാപാര സംഘടന വ്യക്തമാക്കുന്നു.
ഒരു നൂറ്റാണ്ടിനിടെ ഉണ്ടായ അതിരൂക്ഷമായ വെള്ളപ്പൊക്കമാണ് കശ്മീരിനെ ബാധിച്ചത്. ഇതേത്തുട്ടര്ന്ന് സംസ്ഥാനത്തൊട്ടാകെ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, റെയില്‍വേ, വാര്‍ത്താ വിനിമയബന്ധം തുടങ്ങിയവ പൂര്‍ണമായി തടസ്സപ്പെട്ടു.
പ്രാഥമിക കണക്ക് പ്രകാരം കൃഷി, വ്യാപാരം, ഹോട്ടലുകള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയില്‍ 2,630 കോടിയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
കൂടാതെ റെയില്‍വേ, വൈദ്യുതി, വാര്‍ത്തവിനിമയ മേഖലകളില്‍ 2,700 ലധികം കോടിയുടെ സാമ്പത്തിക നഷ്ടവും േസംഘടന വിലയിരുത്തുന്നു. ഇതൊരു പ്രാഥമിക നിഗമനം മാത്രമാണ്. നഷ്ടം ഇനിയും ഉയരും. കശ്മീരിലെ ഭൗതികസൗകര്യങ്ങള് പുനര്‍നിര്‍മിക്കാന്‍ നീണ്ടകാലയളവ് വേണ്ടിവരും.
വിദേശ വിനോദ സഞ്ചാരികളെ വീണ്ടും ആകര്‍ഷിക്കാന്‍ നീണ്ടകാലത്തെ പരിശ്രമം വേണ്ടിവരുമെന്നും അസോചത്തിന്റെ സെക്രട്ടറി ജനറല്‍ ഡി.എസ്. റാവത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: