ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ വീണ്ടും ദേശീയ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്നവര്‍ ആയുധധാരികളായിരുന്നുവെന്ന് റിപ്പോര്‍ട്ടു നല്കാന് എന്റിക്ക ലെസ്ക്സിയിലെ ക്യാപ്റ്റനെ നാവികര്‍ നിര്‍ബന്ധിച്ചുവെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. ഇക്കാര്യം എന്‍ഐയുടെ ചോദ്യം ചെയ്യലില്‍ ക്യാപ്റ്റന്‍ സമ്മതിച്ചിട്ടണ്ട്.
കേസില്‍ സാക്ഷിയാകാന്‍ ക്യാപ്റ്റന്‍ വിസമ്മതിയ്ക്കുകയും ചെയ്തു.മറീനുകളെ വിട്ടയയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കുന്നതിനിടെയാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. വെടിവെയ്പ്പിനെ തുടര്‍ന്നുള്ള നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ രാജ്യാന്തര മാരിടൈം സുരക്ഷാ സംഘടനയ്ക്ക് വ്യാജ ഇ മോയില്‍ അയക്കാനാണ് നാവികര്‍ ക്യാപ്റ്റനോട് ആവശ്യപ്പെട്ടത്. കേസില്‍ സാക്ഷിയാകാന്‍ ക്യാപ്റ്റന്‍ വിസമ്മതിച്ചു.
സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്ന പതിനൊന്ന് മത്സ്യത്തൊഴിലാളികളും ആയുധ ധാരികളായിരുന്നുവെന്ന് എന്‍ഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ മറ്റ് നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: