ഗാന്ധിനഗര്‍: രാജ്യത്തെ ആദ്യ പവിഴപ്പുറ്റ് പൂന്തോട്ടം ഗുജറാത്തില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറായി. വിനോദ സഞ്ചാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനും വംശനാശ ഭീഷണി നേരിടുന്ന കടല്‍ജീവികളുടെ സംരക്ഷണത്തിനും ഇത് ഉപകരിക്കും.
ദേവഭൂമി-ദ്വാരക ജില്ലയില്‍ മിതാപൂര്‍ തീരത്തായി നിര്‍മ്മിക്കുന്ന പൂന്തോട്ടം ഗുജറാത്ത് വനം വകപ്പ്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ടാറ്റ കെമിക്കല്‍സ് ലിമിറ്റഡ് എന്നിവരാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്. ഇതിനുവേണ്ടി ധനസഹായം നല്‍കുന്നത് ടാറ്റ കെമിക്കല്‍സ് ലിമിറ്റഡാണ്. പദ്ധതി സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചതായി ഡബ്ല്യൂടിഐ മുതിര്‍ന്ന ഉപദേശകന് ബി.സി.ചൗധരി അറിയിച്ചു.
2006 മുതല്‍ പവിഴപ്പുറ്റ് പൂന്തോട്ട നിര്‍മ്മാണത്തിനുള്ള പദ്ധതി തയ്യാറാക്കിയെങ്കിലും ഇപ്പോഴാണ് യാഥാര്‍ത്ഥ്യമായത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പവിഴപ്പാറയും പുറ്റും ഒരുമിച്ച് സംരക്ഷിക്കാനാണ് പദ്ധതി . പിന്നീട് ഇവ തമ്മില്‍ വേര്‍തിരിക്കും. ഗുജറാത്തിലെ കച്ച് ഉള്‍ക്കടലിനു സമീപത്തായാണ് പവിഴപ്പുറ്റുകള്‍ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: