ഗാന്ധിനഗര്‍: ഏഷ്യയിലെ ആദ്യത്തെ മിസൈല്‍ ഗവേഷണകേന്ദ്രം ഗുജറാത്തില്‍. ഗുജറാത്ത് ഫോറന്‍സിക് സയന്‍സ് സര്‍വകലാശാല (ജിഎഫ്എസ്യു)യിലാണ് ആദ്യത്തെ മിസൈല്‍ ഗവേഷണകേന്ദ്രം സ്ഥാപിതമാകുന്നത്. ഇതോടെ ടാങ്കുപോലെ വലുപ്പമുള്ള വാഹനങ്ങളുടെ ബുള്ളറ്റ്കവച പരീക്ഷണത്തിന് ഭാരതം സ്വയംപര്യാപ്തത നേടും.
ബുള്ളറ്റ് പ്രൂഫ് നിര്‍മിതമായ വാഹനങ്ങളുടെ സുരക്ഷാ പരിശോധന ഈ ഗവേഷണ കേന്ദ്രത്തില്‍ നടത്താനാവും.ഈ ഇനത്തില്‍ രാജ്യത്തിനു വന്‍ ചെലവു ലാഭിക്കാക്കാന് കഴിയും. ഇത്തരത്തിലൊന്ന് ഏഷ്യയില്‍ ഇതാദ്യമാണെന്ന് ജിഎഫ്എസ്യു ഡയറക്ടര്‍ ജനറല്‍ ജെ.എം. വ്യാസ് അറിയിച്ചു.
നിലവില്‍ ഭാരതത്തില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളുടെ കവച സുരക്ഷാ പരിശോധനക്കായി അവ യുകെ, യുഎസ്എ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് അയച്ചുകൊടുക്കുകയാണ് പതിവ്. ഈയിനത്തില്തന്നെ കോടിക്കണക്കിനു രൂപയാണ്സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇനി അത് വേണ്ടിവരില്ലെന്നും ഭാരതംസ്വയംപര്യാപ്തത നേടുമെന്നും വ്യാസ് പറഞ്ഞു.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, ഹെല്‍മറ്റുകള്‍, ബുള്ളറ്റ് പ്രൂഫ് പ്ലേറ്റുകള്‍ എന്നിവയുടെ പരീക്ഷണത്തില്‍ മാത്രമേ ഗുജറാത്തിലെ എഫ്എസ്എല് നേട്ടം കൈവരിച്ചിരുന്നുള്ളൂ. എന്നാല്‍ കവചനിര്മിതവാഹനങ്ങളുടെ പരീക്ഷണം എന്ന പുതിയ ഉദ്യമവും വിജയിപ്പിക്കാന്‍ സാധിക്കുമെന്ന് വ്യാസ് പറഞ്ഞു. ഇതിന്റെ പ്രവര്‍ത്തനം നിര്‍മാണം ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നും ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും പദ്ധതി ചെലവ് ആറു കോടി രൂപ വരുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ അയല്‍ രാജ്യങ്ങളുള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ക്കും ഈ ഗവേഷണ കേന്ദ്രത്തിന്റെ സേവനം ലഭ്യമാവുമെന്നും വ്യാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: