ന്യൂദല്‍ഹി: വിമാനത്താവളത്തിലെ മൂന്നാം നമ്പര്‍ അറൈവല്‍ ടെര്‍മിനലിന്റെ ടോയ്ലറ്റില്നിന്നും പലതവണയായി 1.75 കോടി രൂപ വിലമതിക്കുന്ന ആറ് കി.ഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് വക്താവ് അറിയിച്ചു.
ഒരു കിലോ സ്വര്‍ണവും കടത്തിയാല്‍ നാല് ലക്ഷം രൂപയാണ് പ്രതിഫലം. സിഐഎസ്എഫിന് പുറമെ, കസ്റ്റസും ഇന്റലിജന്‍സും ടോയ്ലറ്റുകള് നിരീക്ഷണത്തിലാക്കിയിട്ടും സ്ഥിതി മോശമാണ്.
കഴിഞ്ഞയാഴ്ച ക്ലോസറ്റിന് പിന്നില്‍ ഉപേക്ഷിക്കപ്പെട്ട ഒരു മൊബൈല്‍ ഫോണ്‍ കണ്ടു. അതിനുള്ളില്‍ നാല്‍പ്പത് ലക്ഷം വരുന്ന സ്വര്‍ണ ബിസ്കറ്റായിരുന്നു. അലക്ഷ്യമായിക്കിടക്കുന്ന ചവറ്റുകൂനകള്‍ക്ക് പുറകില്‍പ്പോലും സ്വര്‍ണം ഉപേക്ഷിക്കുന്നുണ്ട്.
ചന്ദന്‍ കുമാര്‍ എന്ന ലോഡിംഗ് തൊഴിലാളിയില്‍ നിന്ന് 1.2 കി.ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഭാരതത്തില്‍ ഇറങ്ങിയ ഉടനെ തങ്ങളുടെ കൈവശമുള്ള സ്വര്‍ണം ഡിക്ലെയര്‍ ചെയ്യാത്ത ഏത് യാത്രക്കാരനെയും അറസ്റ്റ് ചെയ്യാം. എന്നാല്‍, ഇപ്പോള്‍, 20 ലക്ഷം രൂപയ്ക്കുള്ള സ്വര്‍ണം വരെ പിടിച്ചെടുക്കുന്നില്ല. അതിന് മുകളില്‍ അളവിലുള്ള സ്വര്‍ണം കൈവശം വയ്ക്കുന്നത് കസ്റ്റംസ് നിയമത്തിലെ 135-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരത്തില്‍ പിടിയിലായവ്യക്തിക്ക് ഒരു വര്‍ഷമോ, അതില്‍ താഴെയോ ഉള്ള ജയില്‍ ശിക്ഷ ഇയാള്‍ക്ക് ലഭിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: