ചെന്നൈ: ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബോളെ വ്യക്തമാക്കി.
2013 ഒക്ടോബറില്‍ കൊച്ചിയില്‍ നടന്ന ദേശീയ കാര്യകാരി യോഗത്തില്‍ ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിരുന്നു. വിവാദവിഷയങ്ങളില്‍ വിദഗ്ധരുമായി ചര്‍ച്ച നടത്തി സമവായത്തിലെത്തുന്നതാണ് അഭികാമ്യമെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പാടേ തള്ളിയ യുപിഎ സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കുകയും ദേശീയ താല്പര്യം സംരക്ഷിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ അതിലുണ്ടെന്നുമായിരുന്നു കാര്യകാരി അഭിപ്രായപ്പെട്ടത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ കോഴിക്കോട് നടത്തിയ ധര്‍ണ്ണയെ സിപിഎമ്മുകാര്‍ ബോംബേറിഞ്ഞതിനെ തുടര്‍ന്ന് ഒരു പ്രവര്‍ത്തകനെ സംഘത്തിനു നഷ്ടമായിരുന്നു, സഹ സര്‍കാര്യവാഹ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: