കൊച്ചി: കാന്‍സറിന്റെ പിടിയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരുന്ന നടന് ജിഷ്ണു രാഘവനുവേണ്ടി ‘സ്പീച്ച്ലെസ്’ എന്ന് പേരിട്ട ഹൃസ്വചിത്രം പുറത്തിറങ്ങി. അസാമാന്യമായ മന:ക്കരുത്തുമായി രോഗത്തെ നേരിടുന്ന പ്രിയസുഹൃത്ത് ജിഷ്ണുവിനും കാന്‍സറിനെ അതിജീവിച്ച മറ്റുള്ളവര്‍ക്കും പ്രചോദനം നല്‍കുകയാണ് സ്പീച്ച്ലെസ് എന്ന 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൃസ്വ ചിത്രത്തിലൂടെ സംവിധായകന് ജോളി ജോസഫ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും രൂപം കൊണ്ടിട്ടുള്ള സ്പീച്ച്ലെസ് മനുഷ്യ ജീവിതത്തിന്റെ നൈമിഷികതയാണ് വരച്ച് കാണിക്കുന്നത്.
രാഘവ് എന്ന കമ്യൂണിക്കേഷന്‍ അദ്ധ്യാപകന്റെ ജീവിതത്തിലെ സംഭവവികാസങ്ങളിലൂടെയാണ് കാന്‍സര്‍ രോഗത്തിന്റെ ഭീകരത ചിത്രീകരിച്ചിട്ടുള്ളത്. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട ഏകമകള്‍ക്ക് വേണ്ടിയാണ് രാഘവിന്റെ ജീവിതം. കാന്‍സര്‍ രോഗബാധിതനാണെന്നും നാക്ക് മുറിക്കേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ തളര്‍ന്ന രാഘവ് അവസാനമായി മകളോട് സംസാരിക്കുന്നിടത്ത് വെച്ചാണ് സ്പീച്ച്ലെസ് അവസാനിക്കുന്നത്. ഇനിയൊരിക്കലും ആ മകളോട് സംസാരിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാനാകുന്നില്ലെങ്കിലും, വൈദ്യ ശാസ്ത്രത്തിലൂടെ, കാന്‍സര്‍ ജീവിതത്തിന്റെ അവസാനമല്ലെന്ന സന്ദേശവും സ്പീച്ച്ലെസ് നല്കുന്നു. നിര്‍മ്മാതാവായ സഫീര്‍ സേട്ടാണ് രാഘവ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
“തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വെച്ച് തന്റെ സുഹൃത്തിനുണ്ടായ അനുഭവമാണ് സ്പീച്ച്ലെസിന് കാരണമായതെന്ന് സംവിധായകന് ജോളി ജോസഫ് പറഞ്ഞു. അതോടൊപ്പം കാന്‍സര്‍ രോഗബാധയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരുന്ന സുഹൃത്ത് കൂടിയായ നടന് ജിഷ്ണുവിനും രോഗത്തെ അതിജീവിച്ച നിരവധി പേര്‍ക്കും പ്രചോദനം നല്‍കുകയാണ് സ്പീച്ച്ലെസിലൂടെ ലക്ഷ്യമിടുന്നത്. കാന്‍സര്‍ ജീവിതത്തിന്റെ അവസാനമല്ലെന്നും രോഗത്തില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിവരുന്ന ജിഷ്ണു അതിന് തെളിവാണെന്നും ജോളി ജോസഫ് കൂട്ടിച്ചേര്‍ത്തു. ചന്ദ്രനിലേക്കൊരു വഴി, ഹാര്‍ട്ട് ബീറ്റ്സ്, കഴിഞ്ഞ കാലം തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവായ ജോളി ജോസഫിന്റെ ആദ്യ സംവിധാന സംരംഭമാണ് സ്പീച്ച്ലെസ്.
ട്രൈസ്റ്റാര്‍ ഫിലിംസിന്റെ ബാനറില്‍ സ്പീച്ച്ലെസിന്റെ തിരക്കഥയും നിര്‍മ്മാണവും ജോളി ജോസഫ് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജിബാലിന്റെ പശ്ചാത്തല സംഗീതമാണ് സ്പീച്ച്ലെസിന്റെ മറ്റൊരു ആകര്‍ഷണം. ഛായാഗ്രഹണം ഷിജു ഗുരുവായൂര്‍, എഡിറ്റിങ്ങ് വി.സാജന്, സംഭാഷണം വിപിന്‍ രാം . ചിത്രം യൂട്യൂബില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: