കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്തായെന്ന കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ വിമര്‍ശത്തെ അനുകൂലിച്ച് ദേശാഭിമാനിയും രംഗത്ത്. കേരളത്തിലെ വിദ്യാഭ്യാസ മേഖല ലീഗിന്റെ ഭരണവൈകല്യവും ദുഷ്ടലാക്കും അഴിമതിയും കാരണം ഈജിയന്‍ തൊഴുത്തായി മാറിയെന്ന് ദേശാഭിമാനി മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇത് ഏതെങ്കിലും ഒരു പത്രത്തിന്റെ മാത്രം അഭിപ്രായമല്ല. പൊതുജനങ്ങളുടെ അഭിപ്രായമാണന്നും ദേശാഭിമാനി പറയുന്നു. പുതിയ വിദ്യാലയങ്ങള്‍ അനുവദിക്കുന്നത് ശാസ്ത്രീയമായ സര്‍വെയുടെ അടിസ്ഥാനത്തിലായിരിക്കണം. വിദ്യാഭ്യാസം കച്ചവടവല്ക്കരിക്കുന്നവരെ തിരിച്ചറിയണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുളള വകുപ്പുകളും ഇക്കാര്യത്തില്‍ ഒട്ടും മെച്ചമല്ലെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: