തൃശൂര്‍: ബാര്‍ വിഷയവും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുധീരന് പ്രസംഗിച്ച സ്ഥലങ്ങളില്‍ ജനക്കൂട്ടം ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും കത്തെഴുതിയതിന് കെപിസിസി സെക്രട്ടറി എം.ആര്.രാമദാസിനെ വിശദീകരണംപോലും ചോദിക്കാതെ പുറത്താക്കിയതിനെതിരെ പ്രതിഷേധ പ്രകടനം. വി.എം. സുധീരനെതിരെയാണ് സ്വന്തം തട്ടകമായ തൃശൂര്‍ നഗരത്തില്‍ ഡിസിസി മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പ്രകടനം നടന്നത്. വിശദീകരണം ചോദിക്കാതെ പുറത്താക്കിയത് ജനാധിപത്യ വിരുദ്ധമാണെന്ന് അവര്‍ ആരോപിച്ചു. സുധീരന് ഒഴികെയുള്ള നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് പ്രകടനം നടന്നത്. സുധീരന് കെപിസിസി പ്രസിഡന്റാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയടക്കമുള്ളവരെ പരസ്യമായി വിമര്‍ശിച്ചിരുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായ പ്രതികരണത്തോട് നിഷേധാത്മക നിലപാട് സ്വീകരിച്ച പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ രാമദാസ് അനുകൂലികള്‍ പ്രതിഷേധിച്ചു.
ഡിസിസി മെംബര്‍മാരായ ഇര്‍ഷാദ്.കെ.ചേറ്റുവ,അജയന് കുറ്റിക്കാട്,യുത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.സി.ദീപക്ക്,നാട്ടിക ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി വേണു താന്ന്യം,പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഡിസിസി ഓഫിസിന് മുന്നില്‍ നിന്നാരംഭിച്ച പ്രകടനം പ്രദക്ഷിണവഴി ചുറ്റി ഡിസിസിക്ക് മുന്നില്‍ സമാപിച്ചു.ബാര്‍ വിഷയത്തില്‍ രണ്ട് തരം സമീപനമാണ് വി.എം. സുധീരന് കൈക്കൊള്ളുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുധീരന് പ്രസംഗിക്കാനെത്തിയ പല യോഗങ്ങളിലും നൂറില്‍ താഴെ മാത്രം ആളുകളാണ് ഉണ്ടായിരുന്നതെന്ന് രാമദാസ് കുറ്റപ്പെടുത്തിയിരുന്നു.
ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ ചാര്‍ജ്ജുള്ള എഐസിസി സെക്രട്ടറി രാമദാസിനെ കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: