കൊച്ചി: സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യന്‍ നേവി പ്രത്യേക വിഭാഗത്തെ ഒരുക്കുന്നു. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയും സൈനികരഹസ്യങ്ങള്‍ സൂക്ഷിക്കാനും അന്താരാഷ്ട്ര ഭീകരവാദസംഘത്തിന്റെ വിവിധതല ആക്രമണങ്ങളെ ചെറുക്കാനും ലക്ഷ്യമിട്ടാണ് ആന്റി ഹാക്കിങ്ങ് വിങ്ങ് ഇന്ത്യന്‍ നേവി തയ്യാറാക്കുന്നത്.
പാക്കിസ്ഥാന്, ചൈന എന്നിവിടങ്ങളില്‍നിന്നുള്ള കഴിഞ്ഞകാല സൈബര്‍ ആക്രമണങ്ങളും രഹസ്യം ചോര്‍ത്തലും സുരക്ഷാ സന്ദേശം കൈവശപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളും ശ്രമങ്ങളും മുന്‍നിര്‍ത്തിയാണ് നാവികസേന പ്രത്യേക വിഭാഗത്തെ തയ്യാറാക്കുന്നത്. സൈബര്‍ സ്പെയ്സ്, കമ്പ്യൂട്ടര്‍ അതിഷ്ഠിത ആശയവിനിമയങ്ങള്‍, ഭീകരവാദികളുടെ സൈബര്‍ കടന്നുകയറ്റം തുടങ്ങി വിവിധതല സേവനങ്ങളാണ് പ്രത്യേക ആന്റി ഹാക്കിങ്ങ് വിഭാഗം നിരീക്ഷിക്കുക.
ഇതിനായി വിവരസാങ്കേതികവിദ്യാരംഗത്തെ എഞ്ചിനീയര്‍മാരടങ്ങുന്ന പ്രതിഭാസംഘത്തെയാണ് പ്രത്യേക വിഭാഗത്തെ നിയമിക്കും. വനിതകളടങ്ങുന്ന ആന്റി ഹാക്കിങ്ങ് വിങ്ങിന് പ്രത്യേക പരിശീലനവും നല്‍കും. ഏഴിമല നാവികസേന അക്കാദമിയില്‍ പരിശീലന സംഘാംഗങ്ങളെ സുപ്രധാന കേന്ദ്രങ്ങളിലാണ് നിയമിക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനുള്ള പ്രാരംഭഘട്ട നടപടികള്‍ നാവികസേനാധികൃതര്‍ കൂടിയാലോചിച്ചുവരികയാണ്. രാജ്യസുരക്ഷയും വിവരശേഖരണവും സാങ്കേതികവിദ്യരംഗത്തെ രഹസ്യസ്വഭാവവും മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ നാവികസേനാ സൈബര്‍ ആക്രമണ വിരുദ്ധ സംഘത്തെ നിയോഗിക്കുന്നത്.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: