ചെറുതോണി: ഇടുക്കി ആര്‍ച്ച് ഡാമിന്റെ താഴ്വാരം മുതല്‍ പെരിയാറിന്റെ ഇരുകരകളും കയ്യേറിയുള്ള ഭൂമാഫിയയുടെ പ്രവര്‍ത്തനം സമാന്തര ഭരണകൂടത്തെ പ്പോലെയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടന സെക്രട്ടറി എം. രാധാകൃഷ്ണന് ആരോപിച്ചു. നിയമം ലംഘിച്ച് നടക്കുന്ന നിര്‍മ്മാണങ്ങളും പാറ ഖനനവും ഉടന്‍ നിര്‍ത്തി വയ്ക്കണമെന്ന് കയ്യേറ്റ മേഖലകള്‍ സന്ദര്‍ശിച്ച അദ്ദേഹം ആവശ്യപ്പെട്ടു.
കയ്യേറ്റം ഒഴിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ചര്‍ച്ച് ഓഫ് ഗോഡ് എന്ന മത സംഘടന 700 മീറ്റര്‍ വീതിയില്‍ പെരിയാര്‍ മണ്ണിട്ട് നികത്തിയും പാറ ഖനനം ചെയ്തും വന്‍ കുളം തീര്‍ത്തും പെരിയാറിലെ നീരൊഴുക്കിന്റെ ഗതി മാറ്റി 25 ഏക്കര്‍ ഭൂമി കയ്യേറി. ഇത് കണ്ടില്ലെന്ന് നടിക്കുന്ന ജില്ലാ ഭരണകൂടം വന്‍കിട ഭൂമാഫിയകളേയും സംഘടിത മതശക്തികളേയും സഹായിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വന്‍കിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിനെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തണം. കുറ്റക്കാരെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കരുത്.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പെരിയാര്‍ കയ്യേറ്റത്തേയും മതചിഹ്നങ്ങള്‍ സ്ഥാപിച്ചുകൊണ്ട് സംഘടിത മതശക്തികള്‍ ഇടുക്കിയിലെ ഉഷ്ണമേഖലാ വനങ്ങള്‍ കൈയ്യേറുന്നതിനെപ്പറ്റിയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടേയും അതിന് നേതൃത്വം കൊടുക്കുന്ന ഇടുക്കി എം.പിയുടേയും മതമേലധ്യക്ഷന്മാരുടേയും അഭിപ്രായം അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അഭിപ്രായം പറയണം. അതീവ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള അണക്കെട്ടിന്റെ താഴ്വാരത്തെ കയ്യേറ്റം ആശങ്കാജനകമാണ്. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഭൂമി വീണ്ടെടുക്കുവാന്‍ ജൂലൈ 21 മുതല്‍ പെരിയാര്‍ സംരക്ഷണ സമരം ആരംഭിക്കുമെന്നും കയ്യേറ്റ ഭൂമികള്‍ സന്ദര്‍ശിച്ച ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് സ്വാമി ദേവചൈതന്യ, സംഘടന സെക്രട്ടറി കെ.പി. സജീവന്, ഇടുക്കി താലൂക്ക് പ്രസിഡന്റ് ചന്ദ്രന് ചാലിത്താഴെ, സെക്രട്ടറി വി.പി. വിജയകുമാര്‍, വൈസ് പ്രസിഡന്റ് എം.കെ. അനുജന്, സനീഷ് നെറ്റിക്കാടന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: