തിരുവനന്തപുരം: ബിഎസ്എന്‍എല്‍ കേരള സിജിഎമ്മിന്റെ ഏകാധിപത്യനയങ്ങള്ക്കെതിരെയും വികസന പ്രവര്‍ത്തനങ്ങളോട് മുഖംതിരിഞ്ഞ് നില്ക്കുന്ന സമീപനങ്ങളില്‍ പ്രതിഷേധിച്ചും ഓഫീസര്‍മാര്‍ തിങ്കളാഴ്ചമുതല്‍ ചട്ടപ്പടി സമരം ആരംഭിക്കും. സഞ്ചാര്‍ നിഗം എക്സിക്യൂട്ടീവ്സ് അസോസിയേഷന്റെ നേതൃത്വത്തി്ലുള്ള സമരം ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബഹുരാഷ്ട്ര കുത്തകകളുടെ ഭീഷണിമൂലം രാജ്യത്ത് ബിഎസ്എന്‍എല്‍ കടുത്ത നഷ്ടത്തിലാണങ്കിലും കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ജീവനക്കാരുടെ ഉയര്‍ന്ന കാര്യശേഷിയും സജീവപങ്കാളിത്തവും കേരളത്തെ ലാഭത്തില്‍ നിലനിര്‍ത്താന്‍ സഹായിച്ചുപോരുകയാണ്. എന്നാല്‍ അതിനെ തകര്‍ക്കുന്ന സമീപനങ്ങളാണ് സിജിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതിനെതിരെ സര്‍ക്കിള്‍ ഓഫീസിന് മുന്നില്‍ ജൂണ്‍ 25ന് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരുന്നു. എന്നാല്‍ സിജിഎമ്മിനെതിരെ ഒരു നടപടിയും ഉണ്ടാകാത്തതിന്റെ അടിസ്ഥാനത്തിലാണ് ഓഫീസര്‍മാര്‍ ചട്ടപ്പടിസമരത്തിലേക്ക് കടന്നിരിക്കുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ജീവനക്കാരെ മാനസികമായി തകര്‍ക്കുന്ന നടപടികളാണ് സിജിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പ്രഗത്ഭരായ പല സീനിയര്‍ മാനേജര്‍മാരും സര്‍ക്കിളില്‍ നിന്ന് സ്ഥലംമാറ്റം വാങ്ങിക്കഴിഞ്ഞു. അറ്റകുറ്റപ്പണികള്‍ക്കോ വികസന പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ട സാമഗ്രികള്‍ ലഭ്യമാക്കുന്നതില്‍ പൂര്ണപരാജയപ്പെട്ട സിജിഎം, മൊബൈല്‍ പോലുള്ള രംഗങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ പോലുള്ള പ്രധാന എസ്എസ്എ കളില്‍ നിന്ന് നുറുകണക്കിന് ഓഫീസര്‍ തസ്തികകള്‍ വെട്ടിക്കുറക്കുന്നതും സ്ഥലംമാറ്റുന്നതും ബിഎസ്എന്‍ എല്ലിന്റെ പ്രവര്‍ത്തനത്തെ ഇപ്പോള്‍ ബാധിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അസോസിയേഷന് അഖിലേന്ത്യാ പ്രസിഡന്റ് ജോഗി, അസി. ജനറല്‍ സെക്രട്ടറി മുത്തു, കേരള സര്‍ക്കിള്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, ട്രഷറര്‍ രാജന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: