തിരുവല്ല : ആറുമാസം മുമ്പ് കാണാതായ പെണ്‍കുട്ടി ലൗജിഹാദിന്റെ വലയിലായതായി സൂചന. മതപരിവര്‍ത്തനം നടത്തി ഇസ്ലാംമതം സ്വീകരിച്ച പെണ്‍കുട്ടി കഴിഞ്ഞ ദിവസം പോലീസിനെ വെട്ടിച്ച് എട്ടോളം മുസഌം വനിതകളോടൊത്ത് തിരുവല്ല കോടതിയിലെത്തി മൊഴികൊടുത്തു. തിരുവല്ല പെരിങ്ങര മേപ്രാല്‍ സ്വദേശിനിയായ ഷിജി (23) യെ ആറുമാസങ്ങള്‍ക്ക് മുമ്പ് കാണാതായത്. പിതാവ് തിരുവല്ല പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടി തൃശൂര്‍ ഒല്ലൂര്‍ ഭാഗത്ത് ഉണ്ടെന്ന് സൂചന ലഭിച്ചു. യുവതിയുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്. കാണാതായതിന് ശേഷം നാല് മാസത്തോളം പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
ഫോണ്‍ലിസ്റ്റ് പരിശോധിച്ചപ്പോള്‍ തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ പാളയംകോട്ട് വീട്ടില്‍ സൈനബ, പാലക്കാട് ആലത്തൂര്‍ ഫാത്തിമ മന്‍സില്‍ ഷബ്ന സലിം എന്നിവരുമായി പെണ്‍കുട്ടി നിരന്തരം ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടി ഇസ്ലാംമതം സ്വീകരിച്ചതായി കണ്ടെത്തിയത്. പെണ്‍കുട്ടിയെ കണ്ടത്താനുള്ള അന്വേഷണത്തില്‍ തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പൊന്നാനി മേഖലകളിലെ വിവിധ കേന്ദ്രങ്ങളില്‍ രഹസ്യമായി പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്നതായി തെളിഞ്ഞു.കോഴിക്കോട് മുക്കത്ത് അലീക്കോയ എന്നയാളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തര്ബീര് കര്‍ബില്‍ ഇസ്ലാം സഭയുടെ മതപരിവര്‍ത്തന കേന്ദ്രത്തില്‍ പെണ്‍കുട്ടി ഉണ്ടെന്ന് അറിഞ്ഞ പോലീസ് സംഘം അവിടെ എത്തുന്നും മുമ്പ് കുട്ടിയെ അവിടെനിന്നും മാറ്റിയതായും പോലീസ് പറഞ്ഞു. യുവതിക്കായി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തുന്നതിനിടയില്‍ കഴിഞ്ഞ ദിവസം സ്ത്രീകള്‍ അടങ്ങുന്ന എട്ടംഗം സംഘത്തോടൊപ്പം എത്തിയ പെണ്‍കുട്ടി തിരുവല്ല കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്കി.
കോട്ടയത്തെ ഒരു വസ്ത്രസ്ഥാപനത്തില്‍ ജോലി നോക്കവെ അബുവെന്ന മുസഌം യുവാവുമായി പെണ്‍കുട്ടി പ്രേമത്തിലായിരുന്നു. സൈനബയുടെ സഹോദരനാണ് അബു എന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. സൈനബയും ഷബ്ന സലിമും മതപരിവര്‍ത്തനവും മറ്റ് വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്തുന്നവരുടെ കണ്ണികളാണെന്നാണ് പോലീസിന്റെ സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: