ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയില്‍ ബി-ടെക് കോഴ്സുകള്‍ നാലുവര്‍ഷമാക്കാനുള്ള തീരുമാനത്തിന് യുജിസിയുടെ അംഗീകാരം ലഭിച്ചു . 2013 ല്‍ അഡ്മിഷന് മുതലാണ് നേടിയ ബി-ടെക് നാലുവര്‍ഷമായി കോഴ്സിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
ചില ബി-ടെക്, ബിഎംഎസ് കോഴ്സുകളുടെ കാലാവധി മൂന്ന് വര്‍ഷമാക്കി ചുരുക്കിയിരുന്നു ഇതില്‍ പ്രതിഷേധിച്ച് ദല്‍ഹി സര്‍വകലാശാലയിലെ എന്‍ജിനീയറിംഗ്, ബാച്ചിലര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് കോഴ്സ് വിദ്യാര്‍ത്ഥികള്‍ മാനവിക വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ഔദ്യോഗിക വസതിക്കുമുന്നില്‍ ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നാലുവര്‍ഷത്തെ കോഴ്സ് പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. യുജിസിയുടെ നിര്‍ദ്ദേശപ്രാകരം ദല്‍ഹി സര്‍വ്വകലാശാല നാലുവര്‍ഷത്തെ ബിരുദ കോഴ്സ് പിന്‍വലിച്ച് മൂന്ന് വര്‍ഷമെന്ന രീതിയില്‍ അഡ്മിഷന് ആരംഭിക്കാന്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. യുജിസിയുടെ സമ്മര്‍ദ്ദപ്രകാരം ദല്‍ഹി സര്‍വ്വകലാശാല നാലുവര്‍ഷത്തെ ബിരുദ കോഴ്സ് നിര്‍ത്താലാക്കി മൂന്ന് വര്‍ഷമെന്ന് പഴയരീതിയിലേയ്ക്ക് മാറ്റിയിരുന്നു.
ദല്‍ഹി സര്‍വകലാശാല ബി-ടെകിന്റെയും ബാച്ചിലര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് കോഴ്സുകളുടെ കാലദൈര്‍ഘ്യം ബിഎസ്സി പോലെ മൂന്ന് വര്‍ഷമാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഈ രണ്ട് കോഴ്സുകളുടെയും അഡ്മിഷന് ആരംഭിക്കാമെന്ന് തീരുമാനിച്ചിരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: