ന്യൂദല്‍ഹി: മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആക്രമിച്ചാല്‍ തിരിച്ചടിക്കും. മാവോയിസ്റ്റുകളെ നേരിടുന്നവര്‍ക്ക് സഹായം നല്‍കുമെന്നും ഡിജിപിമാരുടെ യോഗത്തില്‍ മന്ത്രാലയം വ്യക്തമാക്കി.
മാവോയിസ്റ്റുകള്‍ ജനങ്ങള്‍ക്കെതിരെയോ പോലീസ്, പട്ടാള സേനകള്‍ക്കെതിരെയോ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കും. എന്നാല്‍ അങ്ങോട്ട് ചെന്ന് മാവോയിസ്റ്റുകളെ നേരിടുന്ന സമീപനമുണ്ടാകില്ല. അതേസമയം നക്സല്‍ വിരുദ്ധ പോരാട്ടം നടത്തുന്ന സേനകള്‍ക്ക് സര്‍വ്വ പിന്തുണയും സഹായവും നല്‍കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്ക്കുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മാവോയിസ്റ്റുകളുമായി കേന്ദ്രം ചര്‍ച്ച നടത്തില്ലെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്.
മാവോയിസ്റ്റുകളെ എങ്ങനെ നേരിടുമെന്ന വിഷയമാണ് യോഗത്തില്‍ പൊതുവെ ചര്‍ച്ചയായത്. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനം ഉണ്ടാകണമെന്നും മാവോയിസ്റ്റുകളെ നേരിടാന്‍ ഹെലികോപ്ടര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നുമുള്ള അഭിപ്രായം ഉയര്‍ന്നു. അതേസമയം മഹാരാഷ്ട്രയിലെ ഗച്ചോളിയില് മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു പോലീസുകാരന് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: