ന്യൂദല്‍ഹി: ഹിന്ദി ഉപയോഗിക്കുന്നത് ഇംഗ്ലീഷിനെ അപമാനിക്കുന്നതിന് വേണ്ടിയല്ലെന്ന് ബിജെപി വൈസ് പ്രസിഡന്റ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി ഇറക്കിയ ഉത്തരവിന് എതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി വിശദീകരണം നല്‍കിയത്. ഹിന്ദി ദേശീയ ഭാഷയാണ്.
ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നത് മറ്റ് പ്രാദേശിയ ഭാഷകളെ ഉയര്‍ത്തികൊണ്ടുവരുന്നതിന്റെ ഭാഗമായാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് മുക്തര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഹിന്ദി എന്നഭാഷ തമിഴ്, ഗുജറാത്തി, ബംഗാളി, ആസാമി, ഉറുദു, തെലുങ്കു ഭാഷകളുടെ മിശ്രിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി ഉപയോഗിക്കാന്‍ ആരും ആരെയും നിര്ബദ്ധിക്കുന്നില്ലെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കി.
ഹിന്ദി കര്‍ശനമായി ഉപയോഗിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല, ഇംഗ്ലീഷ്ഠന്നെ വിനിമയ ഭാഷയായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വവും, ജയലളിതയും കരുണാനിധിയും ഹിന്ദി ഉപയോഗത്തെ എതിര്‍ത്ത് രംഗത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ എല്ലാ ഭാഷകളും ഉപയോഗിക്കാമെന്ന് സിപിഎം ആഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ വിവരങ്ങള്‍ ഹിന്ദിയിലായിരിക്കുമെന്ന തീരുമാനത്തിനെ സിപിഎം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സോഷ്യല്‍ സൈറ്റുകളായ ഫെയ്സ്ബുക്ക്, ടിറ്റ്വര്‍, ബ്ലോഗ്, ഗൂഗിള്‍ പ്ലസ്, യുടൂബ് എന്നിവയില്‍ ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.
ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കുമ്പോള്‍ ഹിന്ദിക്ക് പ്രാമുഖ്യം നല്‍കണം എന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രി മോദിക്ക് കത്തയച്ചിരുന്നു. കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്നും, ഭരണഭാഷയായ ഇംഗ്ലീഷ് ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നും ജയലളിത കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം പട്ടികയില്‍ ഉള്‍പ്പെടുന്ന എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഹിന്ദി ഭാഷ സംസാരിക്കാത്തവരെ രണ്ടാംതരക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്ന് ഡിഎംകെ നേതാവ് കരുണാനിധി ആരോപിച്ചു. ഭാഷായുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് ചരിത്രം സാക്ഷിയായിട്ടുണ്ടെന്നും കരുണാനിധി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: