ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 44 സീറ്റിലൊതുങ്ങിയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ 44-ാം പിറന്നാള്‍ തിമര്‍ത്ത് ആഘോഷിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 44 സീറ്റിലൊതുങ്ങിയ ദയനീയ പരാജയത്തിന് ശേഷം 44-ാം പിറന്നാള്‍ തന്നെയാണ് ആദ്യമായി കോണ്‍ഗ്രസുകാര്‍ ആഘോഷിച്ചതെന്നത് രസകരമായി. രാഹുല്‍ ഗാന്ധി വിദേശ സഞ്ചാരത്തിലാണെങ്കിലും പ്രവര്‍ത്തകരുടെ ആഘോഷത്തിന് യാതൊരു കുറവുമുണ്ടായില്ല. സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ ജെന്പഥ് പത്തിലും കോണ്‍ഗ്രസ് ആസ്ഥാനത്തും 44 കിലോ തൂക്കമുള്ള കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ശര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങള്‍.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് തന്നെ രൂക്ഷമായ വിമര്‍ശനം രാഹുല്‍ ഗാന്ധിനേരിട്ടുകൊണ്ടിരിക്കുന്ന അവസരം കൂടിയാണിത്. 43-ാം പിറന്നാളില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിട്ടാണ് രാഹുലിനെ ഉയര്‍ത്തി കാണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: