ന്യൂദല്‍ഹി: വിരമിക്കുന്നവര്‍ക്ക് എത്രയും വേഗം പെന്ഷന് ലഭ്യമാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ലളിതമാക്കി. പെന്‍ഷണറും ബാങ്കും തമ്മില്‍ ഉണ്ടാക്കേണ്ട ‘ഏറ്റെടുക്കല്‍ രേഖ’ ബാങ്കില്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസമാണ് ആദ്യ പെന്ഷന് വൈകാന്‍ കാരണം. ഇതു പരിഹരിക്കാന്‍ ഇനിമുതല്‍ ഏറ്റെടുക്കല്‍ രേഖ ഓഫീസ് മേധാവി സ്വീകരിച്ച് പെന്ഷന് പേയ്മന്റ് ഓര്‍ഡറിനോടൊപ്പം ബാങ്കിലേക്കയയ്ക്കാനുള്ള നിര്‍ദ്ദേശം നല്കാന് ഗവണ്മെന്റ് തീരുമാനിച്ചതായി കേന്ദ്ര പേര്‍സണല്‍, പബ്ലിക് ഗ്രിവന്സസ്, പെന്ഷന് കാര്യ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. സംസ്ഥാനങ്ങളിലെ പെന്ഷന് സെക്രട്ടറിമാരുടെ ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെന്ഷന് രേഖകള്ക്കൊപ്പമുള്ള ഏറ്റെടുക്കല്‍ രേഖ സ്വീകരിച്ചാലുടന്‍ തന്നെ പെന്‍ഷണറുടെ അക്കൗണ്ടിലേക്ക് ബാങ്ക് പെന്ഷന് തുക നിക്ഷേപിക്കണം. ആദ്യ പെന്ഷന് ലഭിക്കുന്നതിനായി പെന്ഷണര് ഇനി മുതല്‍ ബാങ്കില്‍ പോകേണ്ടതില്ല. പെന്ഷന് പേയ്മെന്റ് ഓര്‍ഡര്‍ പെന്ഷനാകുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നല്‍കാനും തീരുമാനിച്ചു. മുന്‍പ് പെന്ഷന് പേയ്മന്റ് ഓര്‍ഡറിന്റെ പകര്‍പ്പിനായി പെന്ഷണര് ബാങ്കിനെ സമീപിക്കണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: