ന്യൂദല്‍ഹി: ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന പഞ്ചാബി ബാലന്മാരുടെ ബന്ധുക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഫോണ്‍ സന്ദേശം. കുട്ടികളെ നാട്ടിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അവര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും സുഷമ ബന്ധുക്കള്‍ക്ക് വാഗ്ദാനം നല്കി.
ഗുര്‍പിന്ദര്‍ കൗര്‍, സഹോദരന് മനിന്ദര്‍ സിങ് എന്നിവരുടെ ബന്ധുക്കളെയാണ് സുഷമ വിളിച്ചത്. കുട്ടികളുടെ മോചനത്തിനായി ഗുരുദ്വാരകളില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുകയാണ് ഇവരുടെ മാതാപിതാക്കള്‍. ഇരുവരുടെയും മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്ന് നേരത്തെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
പഞ്ചാബില്‍ നിന്നുള്ള 41 യുവാക്കളാണ് ഇറാഖില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരുള്‍പ്പടെയുള്ള ഇന്ത്യാക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: