ന്യൂദല്‍ഹി: ഇറാഖിലെ കലാപത്തെത്തുടര്‍ന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരെ മടക്കിക്കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഭീകരര്‍ പിടിച്ചടക്കിയ, സദ്ദാം ഹുസൈന്റെ ജന്മനാടായ തികൃതിലെ ആശുപത്രികളിലാണ് നഴ്സുമാര്‍ കുടുങ്ങിക്കിടക്കുന്നത്. അവരുമായി നയതന്ത്രാലയം തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്.
ഇന്ത്യന്‍ സര്‍ക്കാരിെന്റ അഭ്യര്‍ഥനയെത്തുടര്‍ന്ന് അന്താരാഷ്ട്ര റെഡ് ക്രസനൃ പ്രവര്‍ത്തകരുടെ സംഘം തികൃതില്‍ കുടുങ്ങിയ 46 നഴ്സുമാരുമായി ബന്ധപ്പെട്ടു. അവര്‍ സുരക്ഷിതരാണെന്നാണ് റെഡ് ക്രസനൃ പ്രവര്‍ത്തകര്‍ നല്കിയ വിവരം. ഇന്ത്യന്‍ നയതന്ത്രാലയം ഇറാഖ് സര്‍ക്കാരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഇറാഖിന് സഹായം നല്കുന്ന ഐക്യരാഷ്ട്ര ദൗത്യ സംഘവുമായും ബന്ധപ്പെട്ടു. അക്രമബാധിത പ്രദേശങ്ങളിലുള്ള നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അവരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
നഴ്സുമാരെ അവിടെ നിന്ന് ഒഴിപ്പിക്കുന്ന കാര്യവും ആലോചിച്ചു. എന്നാല്‍ ഇപ്പോള്‍ റോഡുകളെല്ലാം ഭീകരരുടെ നിയന്ത്രണത്തിലാണ്. അതിനാല്‍ റോഡ് മാര്‍ഗം ആരെയും ഒഴിപ്പിക്കാനാവില്ല. അത്തരം നീക്കങ്ങള്‍ സുരക്ഷിതവുമല്ല.
ഇന്ത്യ അക്രമങ്ങളെ ശക്തമായി അപലപിച്ചു. ഇറാഖിലുളള ഇന്ത്യാക്കാരുടെ സുരക്ഷയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇന്ത്യ അറിയിച്ചു. ഇറാഖില്‍ ശക്തമായ ജനാധിപത്യം ഉണ്ടാകേണ്ടതിെന്റ ആവശ്യകതയും ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകരപ്രവര്‍ത്തനത്തിന് എതിരെ ഇറാഖ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെ ഇന്ത്യ പിന്തുണച്ചു. ബാഗ്ദാദില്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചു. പതിനായിരത്തിലേറെ ഇന്ത്യാക്കാരാണ് ഇറാഖിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: