ചെന്നൈ: സര്‍ക്കാര്‍ ജീവനക്കാരുടെ മേലുള്ള കുറ്റം തെളിഞ്ഞാല്‍ അവരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. 1999-ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ ട്രാന്‍സ്പോര്‍ട് കോര്പ്പറേഷന് കണ്ടക്ടറായ എന്‍. നമശിവായം ജോലിയ്ക്കിടെ ഒരു യാത്രാക്കാരന് 20 രൂപയുടെ ടിക്കറ്റ് അനുവദിച്ചിരുന്നു. പിന്നീടുണ്ടായ പരിശോധനയില്‍ കണക്കില്‍ പെടാതെ 14 രൂപ അധികം കണ്ടെത്തുകയും ഇയാള്‍ക്കെതിരെ കോര്പ്പറേഷന് അന്വേഷണത്തിനുത്തരവിട്ട് മെമ്മോയും നല്‍കിയിരുന്നു.
കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ ആ വര്‍ഷം സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. 2006-ല്‍ കോര്‍പ്പറേഷന്റേത് നിഷ്പക്ഷ അന്വേഷണമല്ലെന്നു വിധിച്ചിരുന്നു. ഇതിനെതിരെ കോര്പ്പറേഷന് കീഴ്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയും അനുകൂലമായി വിധി നേടുകയും ചെയ്തിരുന്നു. ഇതിനെതിരെ നമശിവായം ഹൈക്കോടതില്‍ സമര്‍പ്പിച്ച അപ്പീല്‍ അധികമുള്ള തുക ലഭിച്ചത് തന്റെ ബാഗില്‍ നിന്നാണെന്നും തനിക്ക് തെറ്റുപറ്റിയെന്നും എന്നാല്‍ ഇത് വളരെ നിസാരകുറ്റമല്ലെ എന്നും കോടതിയെ ബോധിപ്പിച്ചിരുന്നു. ഹര്‍ജി തള്ളിയ ഹൈക്കോടതി നമശിവായത്തിന്റെ മറുപടി ന്യായീകരിക്കനാവുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരിക്കല്‍ ഉദ്യാഗസ്ഥരുടെ കുറ്റം തെളിഞ്ഞാല്‍ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യാമെന്ന സുപ്രീംകോടതി വിധിയുണ്ട്. തോഴിലാളിയുമായുള്ള ബന്ധം പുന:സ്ഥാപിക്കാന്‍ ഇനി കോര്‍പ്പറേഷനു സാധിക്കില്ലെന്നും കണ്ടക്ടറിലുള്ള വിശ്വസത്തിനു മങ്ങലേല്പ്പിച്ചതാണിതെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എന്‍.പോള്‍ വസന്തകുമാര്‍, ജസ്റ്റിസ് എം. സത്യനാരായണന് എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ചാണ് വാദം കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: