ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ തമിഴ്നാട്ടുകാരനായ ഫാ. അലക്സിസ് പ്രേംകുമാറിെന്റ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഉറപ്പു നല്കി. ഹെരാത് പ്രവിശ്യയില്‍ നിന്ന് അലക്സിസിനെ താലിബാന് തട്ടിക്കൊണ്ടുപോയതില്‍ അങ്ങേയറ്റം ഉല്ക്കണ്ഠയുണ്ട്. അദ്ദേഹത്തെ മോചിപ്പിക്കാന്‍ തങ്ങള്‍ ശ്രമിച്ചു വരികയാണെന്നാണ് അഫ്ഗാന് സര്‍ക്കാരും ഹെരാത്ത് അധികൃതരും തന്നെ അറിയിച്ചിട്ടുള്ളത്.കാബൂളിലെ നമ്മുടെ അംബാസിഡര്‍ പ്രസിഡന്റുമായും സുരക്ഷാ ഏജന്‍സികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. നമ്മുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അഫ്ഗാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി സംസാരിച്ചിരുന്നു. അവരും മോചനത്തിന് ശ്രമിച്ചുവരികയാണ്. കഴിയുന്നത്ര വേഗത്തില്‍ അലക്സിസിനെ മോചിപ്പിക്കാന്‍ എല്ലാ രീതിയിലും ശ്രമിക്കും. മോദി കത്തില്‍ തുടര്‍ന്നു.
അലക്സിസിെന്റ മോചനത്തിന് മോദി വ്യക്തിപരമായി ശ്രമിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ നാലിന് ജയലളിത മോദിക്ക് കത്തെഴുതിയിരുന്നു.പ്രശ്നത്തില്‍ ഇടപെട്ട് അഫ്ഗാന് ഉന്നതരുമായി സംസാരിച്ച് അലക്സിസിെന്റ സുരക്ഷിതമായ മോചനത്തിന് വഴിതുറക്കണമെന്നായിരുന്നു ആവശ്യം. കലാപത്തില്‍ തകര്‍ന്ന അഫ്ഗാനിലെ ഗ്രാമങ്ങളില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുകയായിരുന്നു ജസ്യൂട്ട് സഭക്കാരനായ ഫാ. അലക്സിസ്. ഇൗ മാസം ആദ്യമാണ് പുരോഹിതനെ താലിബാന് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മൂന്നു ഭീകരാണ് തട്ടിക്കൊണ്ടുപോയതെങ്കിലും ഒരു സംഘടനയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: