ആഗ്ര: മലിനീകരണം മൂലം താജ്മഹലിലുണ്ടായ നിറം മങ്ങല്‍ മാറ്റാന്‍ വീണ്ടും ഫേഷ്യലിനൊരുങ്ങുന്നു. അഴുക്കുകളും മഞ്ഞ നിറവും മാറ്റാന്‍ മഡ്-പാക് (ചെളിക്കുഴമ്പ് പൊതിയല്‍) ചികിത്സ നടത്തുമെന്ന് പുരാവസ്തു ഗവേഷണവകുപ്പ് അറിയിച്ചു. ഇതോടെ താജ്മഹലിന്റെ യഥാര്‍ത്ഥ വെള്ള നിറം വീണ്ടെടുക്കാനാവുമെന്നാണ് കരുതുന്നത്.
ഇത് നാലാം തവണയാണ് താജ്മഹലിനെ പരിചരിക്കുന്നത്. 2008ലാണ് അവസാനമായി മഡ്-പാക് ചികിത്സ നടത്തിയത്. വ്യാവസായിക നഗരമായ ആഗ്രയിലെ മലിനീകരണവും തൊട്ടടുത്തു സ്ഥിതിചെയ്യുന്ന എണ്ണശുദ്ധീകരണശാലയും താജ്മഹലിന്റെ നിലനില്പിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതുമൂലമാണ് വെള്ള മാര്‍ബിളിന്റെ തിളക്കം മങ്ങി മഞ്ഞനിറമാവുന്നതെന്ന് പുരാവസ്തു ഗവേഷണ വകുപ്പ് സര്‍വ്വേയില്‍ കണ്ടെത്തിയതായി ബി. എം. ഭട്ട്നഗര്‍ പറഞ്ഞു.
ഇതിനോടകം തന്നെ എഎസ്ഐയുടെ കെമിക്കല്‍ വിഭാഗം പ്രകൃതിദത്തമായ നിറം വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ഭട്ടാനഗര്‍ അറിയിച്ചു. നാരങ്ങയുടേയും ചെളിയുടേയും മിശ്രിതം രണ്ട് മില്ലിമീറ്റര്‍ കനത്തില്‍ പൂശി ഒരു രാത്രി മുഴുവന്‍ ഇതിനെ ഉണങ്ങാന്‍ അനുവദിച്ച ശേഷം മൃദുവായ നെയിലോണ്‍ ബ്രഷുകൊണ്ട് ചെളി കഴുകി വൃത്തിയാക്കിയാണ് മാലിന്യം നീക്കം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ മുഖസംരക്ഷത്തിനായി ഉപയോഗിക്കുന്ന ഫേഷ്യലിന്റെ അതേമാതൃക തന്നെയാണ് ഇവിടെ പിന്തുടരുന്നത്. 1994, 2001, 2008 എന്നീ വര്‍ഷങ്ങളിലും മഡ്- പാക് നടത്തിയിരുന്നു. കഴിഞ്ഞതവണ 10.4 ലക്ഷം രൂപയാണ് ഇതിനായി ചെലവാക്കിയത്. രണ്ട് ഡസണ്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ചെറിയ വിഭാഗങ്ങളായി ആറുമാസമെടുത്താണ് മോടിപിടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: