പൂനെ: ഫേസ്ബുക്കിലെ പോസ്റ്റിന്റെ പേരില്‍ കലാപമുണ്ടായതും ഒരു ഐ ടി ജോലിക്കാരന്റെ മരണത്തിനിടയായതും ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. നഗരത്തില്‍ ഉണ്ടായ കലാപത്തില്‍ 249 പൊതു-സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും 28 വയസുകാരനായ മൊഹ്സിന്‍ സിദ്ധിഖ് ഷെയ്ഖ് ഹഡ്പസാറില് കൊല്ലപ്പെടുകയും ചെയ്തു. ഹിന്ദുരാഷ്ട്ര സേന (എച്ച്ആര്‍എസ്) എന്ന സംഘടനയാണ് അക്രമം നടത്തിയതെന്ന് പറയുന്നതെങ്കിലും സംഭവത്തില്‍ ഏറെ ദുരൂഹതകള്‍ ഉള്ളതായാണ് സംശയിക്കുന്നത്.
പെട്ടെന്നുണ്ടായതും തുടര്സംഭവങ്ങളായതുമായ ആക്രമണങ്ങള്‍ക്കു പിന്നിലെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ ഭീകരവിരുദ്ധ സേന (എടിഎസ്) അന്വേഷണം നടത്തുകയാണ്. “മുംബൈ ആസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ ഒരു സമാന്തര അന്വേഷണം നടത്തുകയാണെ”ന്ന് പൂനെയിലെ മുതിര്‍ന്ന എടിഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഓരോ സംഭവത്തിനുപിന്നിലെയും പ്രേരണയും സ്വഭാവവും എടിഎസ് വിലയിരുത്തുന്നുണ്ട്. അറസ്റ്റിലായവരെ എടിഎസ് ചോദ്യം ചെയ്യും. അവര്‍ പോലീസിന് കൊടുത്ത മൊഴി പരിശോധിക്കും. ജൂണ്‍ ഒന്നിനായിരുന്നു സംഭവം. ഇതിനകം 73 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. 250 പേര് അറസ്റ്റിലായി. എല്ലാ കേസിലും എച്ച്ആര്‍എസ് പ്രവര്‍ത്തകരുടെ പങ്കാളിത്തം സംബന്ധിച്ച സൂചനയുണ്ട്. ഇത് ഒരു വിശാല ഗൂഢാലോചനയാണോ എന്ന് എടിഎസ് സംശയിക്കാന്‍ കാരണം അതാണ്.
ഒരു ടെക്സ്റ്റെയില്‍ സ്ഥാപനത്തിലെ ഐടി വിഭാഗം മാനേജരായിരുന്ന ഷെയ്ഖ് അക്രമികളുടെ ഹോക്കി സ്റ്റിക്കുകകൊണ്ടുള്ള അടിയും ഇടിയുമേറ്റാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: