നക്സല്‍ മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ പുതിയ തന്ത്രം മെനയുന്നു.
ഇതിന്റെ കൃത്യമായ രൂപരേഖ തയ്യാറായി വരികയാണ്. നക്സല്‍ ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം സാമ്പത്തിക ആനുകൂല്യവും സ്ഥാനക്കയറ്റത്തില്‍ പ്രത്യേക പരിഗണനയും നല്‍കുകയാണ് ഒരു പരിപാടി. ഇവിടങ്ങളില്‍ അപകടരകരമായ ദൗത്യമാണ് ചെയ്യാനുള്ളത്. ഇവിടുത്തെ ജോലി കഴിഞ്ഞാല്‍ സൈനികര്‍ക്ക് തങ്ങള്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലേക്ക് മാറ്റം നല്‍കും.
ഇവിടങ്ങളില്‍ നിയമിതരാകുന്നവര്ക്കുള്ള അലവന്‍സ് വര്‍ദ്ധിപ്പിക്കും.ജമ്മുകാശ്മീര്‍, വടക്കു കിഴക്കന്‍ മേഖലകളിലെ നക്സല്‍ ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്കാകും ഇൗ സൗകര്യങ്ങള്‍ ലഭിക്കുക. ജമ്മു കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ധ സൈനികന് ഇപ്പോള്‍ ശമ്പളത്തിനു പുറമേ മാസം ശരാശരി എണ്ണായിരം രൂപ പല അലവന്‍സുകളായി കിട്ടുന്നുണ്ട്. സൈനികരുടെ ആത്മവീര്യം നിലനിര്‍ത്താനാണ് പ്രത്യേക അലവന്‍സുകളും ഇവിടുത്തെ ജോലി കഴിഞ്ഞ് ഇഷ്ടമുള്ളയിടത്തേക്ക് സഥലം മാറ്റവും.പുതിയ നയ രൂപീകരണ യോഗത്തില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. സഹമന്ത്രി കിരണ്‍ റിജ്ജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: