അഗര്‍ത്തല: മയക്കുമരുന്ന് ഇടപാടുകാരെ പിടികൂടാന്‍ ചെന്ന ബിഎസ്എഫ് സൈനികരുമായി ഗ്രാമീണര്‍ ഏറ്റുമുട്ടിയതില്‍ ഒരു ബിഎസ്എഫ് സൈനികനും ഒരു സ്ഥലവാസിയും കൊല്ലപ്പെട്ടു. ഒമ്പത് ഗ്രാമീണര്‍ക്കും ഒരു സൈനികനും സാരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയോടെ ത്രിപുരയിലെ ഇന്ത്യബംഗ്ലാദേശ് അതിര്‍ത്തിയ്ക്കു സമീപമാണ് സംഭവം.
മയക്കു മരുന്ന് ഇടപാടുകാരെ തിരയുന്നതിനിടെ ഗ്രാമീണര്‍ ഗ്രാമീണര്‍ സൈനികര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.
കല്ലെറിഞ്ഞവരെ പിരിച്ചുവിടാന്‍ സൈനികര്‍ ആകാശത്തേക്ക് വെടിവെച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അക്രമികളുടെ നേര്‍ക്ക് വെടി വച്ചതില്‍ ഇസ്മയില്‍ മിയ എന്നയാള്‍ കൊല്ലപ്പെട്ടു.
ക്ഷുഭിതരായ ഗ്രാമീണര്‍ സന്ദീപ് കുമാര്‍ എന്ന ബിഎസ്എഫ് ജവാനെ പിടികൂടി തല്ലിയും കല്ലെറിഞ്ഞും കൊന്നു എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മദ്യലഹരിയിലായിരുന്ന ജവാന് തങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: