പെരുമ്പാവൂര്‍: കുന്നത്തുനാട് എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ 2205 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. നെടുംതോട് തണ്ടേക്കാട് കുറ്റിപ്പാടം റോഡില്‍ കരവട്ട് വീട്ടില്‍ കൃഷ്ണദാസിനെ(40) ആണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് 63 കന്നാസുകളില്‍ നിറച്ച സ്പിരിറ്റാണ് പിടികൂടിയത്. ആറര ലക്ഷം രൂപയുടെ സ്പിരിറ്റാണ് ലഭിച്ചതെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്കിയ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എം.കാസിം പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 12.20 നാണ് കൃഷ്ണദാസിന്റെ വീട്ടില്‍നിന്നും സ്പിരിറ്റ് പിടികൂടിയത്. അടുത്തിടെ കേരളത്തില്‍ നടന്ന സ്പിരിറ്റ് വേട്ടകളില്‍ ഏറ്റവും വലുതാണ ്ഈ സ്പിരിറ്റ് ശേഖരം. കഴിഞ്ഞ ദിവസങ്ങളില്‍ വെങ്ങോലയില്നിന്നും പാലക്കാട് നിന്നും പിടികൂടിയ സ്പിരിറ്റ് കടത്ത് സംഘവുമായി പ്രതിക്ക് ബന്ധമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
പാലക്കാടുനിന്ന് അറസ്റ്റിലായ വെങ്ങോല വലിയകുളം സ്വദേശി ഉണ്ണികൃഷ്ണന്റെ സഹായിയാണ് അറസ്റ്റിലായ കൃഷ്ണദാസെന്നും അധികൃതര്‍ പറയുന്നു.ഈസംഘത്തിലെ പ്രധാന കണ്ണിയായ പെരുമ്പാവൂര്‍ സ്വദേശി രാജീവ് എന്ന് വിളിക്കുന്ന രജികുമാറെന്നയാളെ പിടികിട്ടാനുണ്ട്. ഇയാളാണ് പെരുമ്പാവൂരിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് സ്പിരൈറ്റ്ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: