ബസ് യാത്രാക്കൂലി വര്‍ധിപ്പിച്ച നടപടി ബസ്സുടമകളെ തൃപ്തരാക്കിയില്ല. എന്നാല്‍ യാത്രാ നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് നല്ല ഭാരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്ക് ഏഴു രൂപയാക്കി. യാത്രക്കൂലി ഒരു കിലോമീറ്ററിന് 12 ശതമാനം വരെ വര്‍ധിപ്പിച്ചിരിക്കുന്നു. വോള്‍വോ, ലക്ഷ്വറി ഹൈടെക് ബസുകളുടെ കുറഞ്ഞ നിരക്ക് അഞ്ചു രൂപ വര്‍ധിച്ച് 40 രൂപയാക്കി. മള്‍ട്ടി ആക്സില്‍ സര്‍വീസ് ബസുകളുടെ മിനിമം നിരക്ക് 70 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇതൊക്കെ കേരളീയര്‍ക്ക് താങ്ങാന്‍ കഴിയുമെന്നാണോ സര്‍ക്കാര്‍ കരുതുന്നത് ? നിരക്ക് വര്‍ധനവിലൂടെ മാസം 15 കോടി സര്‍ക്കാരിന് ലഭിക്കുമത്രെ. സ്വകാര്യബസ്സുടമകള്‍ക്ക് കിട്ടാന്‍ പോകുന്നത് എത്രയാണെന്ന് ഊഹിക്കാവുന്നതാണ്. നിരക്ക് കൂട്ടാന്‍ വോട്ടെടുപ്പ് തീരും വരെ കാത്തിരുന്ന സര്‍ക്കാരിന്റെ കൗശലം ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: