കൊച്ചി: ഹയര്‍സെക്കന്ററി പരീക്ഷയില്‍ മറ്റു ജില്ലകളെ പിന്തള്ളി എറണാകുളത്തിന് തിളക്കമാര്‍ന്ന വിജയം. 84.35 ശതമാനം വിജയത്തോടെയാണ് ഈ നേട്ടം. 179 ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ നിന്നായി 25006 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹതനേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. 84.62 ശതമാനമായിരുന്നു മുന്‍വര്‍ഷത്തെ വിജയ ശതമാനം,
29808 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 29645 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ ഹയര്‍സെക്കന്ററി പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 28243 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 23955 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിരുന്നു. ഇപ്രാവശ്യം എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ജില്ലയില്‍ 757 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ. പ്ലസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 465 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്.
നാലു സ്കൂളുകളാണ് ജില്ലയില്‍ നൂറു മേനി വിജയം നേടിയത്. കളമശേരി രാജഗിരി എച്ച്.എസ്.എസ്, ഏലൂര്‍ സെന്റ്. ആന്‍സ് എച്ച്.എസ്.എസ്, മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയ എച്ച്.എസ്.എസ്, ആലുവ വിദ്യാദിരാജ വിദ്യാഭവന് എച്ച്.എസ്.എസ് എന്നീ സ്കൂളുകള്‍ക്കാണ് നൂറുമേനി വിജയം നേടിയത്. കളമശേരി രാജഗിരി എച്ച്എസ്എസില്‍ നിന്ന് 113, ഏലൂര്‍ സെന്റ്. ആന്‍സ് എച്ച്എസ്എസില്‍ 131, മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയ എച്ച്എസ്എസില്‍ 47 , ആലുവ വിദ്യാദിരാജ വിദ്യാഭവന് എച്ച്എസ്എസില്‍ 133 വീതം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. നൂറുമേനി വിജയത്തിന്റെ കാര്യത്തില്‍ ഇക്കുറി പിന്നോട്ട് പോയി. കഴിഞ്ഞ വര്‍ഷം ആറു സകൂളുകള്‍ നൂറു മേനി വിജയം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: