ആലുവ: അനാഥ മൃതദേഹങ്ങളോട് ആലുവ നഗരസഭ അനാദരവ് കാട്ടുന്നതിനെതിരെ ശ്മശാനത്തിനു മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. ആലുവ നഗരസഭയുടെ വകയായി ചൂര്‍ണ്ണിക്കര പഞ്ചായത്തിലുളള 16 സെനൃ സ്ഥലമാണ് പൊതുശ്മശാനമായി ഉപയോഗിച്ചുവരുന്നത്. നഗരത്തില്‍ തിരിച്ചറിയാതെ ലഭിക്കുന്ന മൃതദേഹങ്ങള്‍ പലപ്പോഴും ഇവിടെ പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ ശേഷം കുഴിയെടുത്ത് മൂടാതെ വെറുതെ തളളുകയാണ് ചെയ്യുന്നത്. അതിനുശേഷം മുകള്‍ ഭാഗത്ത് അല്‍പ്പം മണ്ണിടും. ഇന്നലെ രാത്രിയും ഇന്നുമായുണ്ടായ കനത്ത മഴയില്‍ മുകളിലെ മണ്ണ് ഒലിച്ചുപോയതിനെ തുടര്‍ന്ന് നാല് മൃതദേഹങ്ങളാണ് പുറത്തുവന്നത്. കാക്കയും നായയും വട്ടം കൂടുന്നതുകണ്ട് സമീപവാസികളില്‍ ചിലര്‍ എത്തിയപ്പോള്‍ മൃതദേഹങ്ങള്‍ കൊത്തിവലിക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ശ്മശാനം വളഞ്ഞ് കുത്തിയിരുന്നു. പോലീസെത്തി നഗരസഭാധികൃതരെ വിവരമറിയിച്ചുവെങ്കിലും പ്രശ്നത്തില്‍ കാര്യമായി ഇടപെടാന്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസുകാര്‍ തന്നെ എവിടെ നിന്നോ കുറേ മണ്ണ് എത്തിച്ച് മൃതദേഹങ്ങള്‍ മൂടുകയായിരുന്നു.
മൃതദേഹങ്ങള്‍ ഇവിടെ അടക്കം ചെയ്യുന്നതിന് എതിരല്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ശരിയായ വിധത്തില്‍ കുഴിയെടുത്ത് ആദരവോടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തില്ലെങ്കില്‍ ഇവിടേയ്ക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നത് തടയുമെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: