കൊച്ചി: ഞാറയ്ക്കല്‍ സെന്റ്് മേരീസ് പള്ളി മൈതാനിയില്‍ നാല്പതുമണി ആരാധനയുടെ പന്തല്‍ ജോലി നടക്കുന്നതിനിടെ അക്രമത്തിന് ശ്രമം. ഞാറയ്ക്കല്‍ പുതുശ്ശേരി വീട്ടില്‍ ജോമോന്(38) എന്നയാളാണ് കമ്പിവടിയുമായി പള്ളിസ്ഥലത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഈ സമയം പള്ളിയിലുണ്ടായിരുന്ന കൈക്കാരന്മാരിലൊരാളും ഭാരത് ഡെക്കറേഷന്‍സ് ഉടമയുമായ കൊല്ലേഴത്ത് റോഡില്‍ മഠത്തിപറമ്പില്‍ ബാബു(54)വിന് അക്രമത്തില്‍ ഗുരുതര പരിക്കേറ്റു. മുഖത്തും കൈയ്യിലും പരിക്കേറ്റ ബാബുവിനെ വിദഗ്ധചികിത്സയ്ക്കായി ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പള്ളിനിലം അനധികൃതമായി കൈക്കലാക്കാന്‍ ജോമോന് ശ്രമിച്ചത് പള്ളികൗണ്സില് ഇടപെട്ട് തടഞ്ഞതാണ് അക്രമത്തിന് കാരണം. മൈതാനത്ത് അസഭ്യം പറയുകയും പള്ളിവികാരിയേയും മറ്റും ഭീഷണിപ്പെടുത്തി ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്്ത ജോമോന് സംഭവശേഷം ഓടി രക്ഷപ്പെട്ടു.
പള്ളിവികാരിയും മറ്റ് കൈക്കാരന്മാരും കൗണ്‍സില്‍ ഭാരവാഹികളും ചേര്‍ന്ന്്് ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: