അങ്കമാലി: കേരള പോലീസിലേയ്ക്കുള്ള നിയമനം പിഎസ്സിയെ ഏല്പിച്ചതിന് ശേഷം ആദ്യമായി കേരള ആംഡ് പോലീസ് തൃശ്ശൂര്‍ രാമപുരം ഒന്നാം ബറ്റാലിയനിലേയ്ക്ക് നിയമിതരായ ആറ് കമ്പനി പോലീസുകാരുടെ സുഹൃത്ത് സംഗമം നടന്നു.
അങ്കമാലി പ്രസിഡന്‍സി ക്ലബ്ബില്‍ 30 വര്‍ഷത്തിനുശേഷം നടന്ന സുഹൃത്ത് സംഗമത്തില്‍ അന്നത്തെ ആംഡ് പോലീസ് ഡി.ഐ.ജി., പരിശീലകര്‍, പോലീസ് ഉദ്ദ്യോഗസ്ഥര്‍, പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വിട്ട് മറ്റ് പല ഡിപാര്ട്ടുമെന്റുകളിലേയ്ക്കും നിയമനം കിട്ടി പോയവര്‍ വിദേശത്തേയ്ക്ക് ജോലി കിട്ടി പോയവര്‍, പെന്ഷന് പറ്റി പോയവര്‍, സന്യാസ ജീവിതത്തിലേയ്ക്ക് തിരിഞ്ഞവര്‍ അടക്കം 400 ഓളം പേര് പങ്കെടുത്തു. 1983 ലെ ആംഡ് പോലീസ് ഡി.ഐ.ജി.യും പിന്നീട് കേരള ഡി.ജി.പി.യുമായി റിട്ടയര്‍ ചെയ്ത കെ.ജെ. ജോസഫ് സുഹൃത്ത് സംഗമം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ അങ്കമാലി സി.ഐ. ഓഫീസിലെ സബ് ഇന്‍സ്പെക്ടര്‍ ഒ.കെ. മൊയ്തീന്‍കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പോലീസ് പരിശീലനത്തിനുശേഷം മാതാഅമൃതാനന്ദമയി മഠത്തില്‍ സന്യാസം സ്വീകരിച്ച സ്വാമി വേദാമൃത ചൈതന്യ പോലീസ് സേനയിലെ പരിശീലകരായിരുന്ന 25 പേരെ പൊന്നാട അണിയിച്ച് ആദരിച്ചു. സര്‍വ്വീസിനിടെ മരണപ്പെട്ട 35 പേര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ പോള്‍ ജോസഫ് അനുസ്മരണ പ്രഭാക്ഷണം നടത്തി. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. പി.എ. വര്‍ഗ്ഗീസ്. കൊച്ചി സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി.എസ്. ജോസഫ്, മൂലമറ്റം കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എ. എബ്രാഹം, കേരള പോലീസ് അക്കാദമിയിലെ ഇന്‍സ്പെക്ടര്‍മാരായ പി.എസ്. സതീഷ്കുമാര്‍, എല്‍.എസ്. ശ്യാം സുരേഷ്, റിട്ടേഡ് അസിസ്റ്റന്റ് കമാന്റഡന്റ് ടി.ആര്. ശശീധരന്, ആന്റണി, പെരുമ്പാവൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി.എ. സത്യന്, തൃശ്ശൂര്‍ എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെ.എം. അബ്ദുള്‍ജമാല്‍, ഡി.വൈ.എസ്.പി. ഓഫീസിലെ സബ് ഇന്‍സ്പെക്ടര്‍ ടി.ആര്. സലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് എറണാകുളം മറയന്‍ എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടര്‍ കെ.എം. സജീവിന്റെ നേതൃത്വത്തില്‍ നടന്ന ഓര്‍മയുണ്ടോ ഈ മുഖം എന്ന കലാസാംസ്കാരിക പരിപാടി എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ. പീതാംബരന് ഉദ്ഘാടനം ചെയ്തു. എം.എസ്. ശശീന്ദ്രന്, ജോസഫ്, എം.കെ. രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: