കൊച്ചി: വൈദ്യൂതി ബോര്‍ഡിലെ ഐഎന്‍ടിയുസി യുടെ ഐക്യത്തിന് കളമൊരുക്കണമെന്ന് ഔദ്യോഗിക ഐഎന്‍ടിയുസി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അവശ്യപ്പെട്ടു. ഒറ്റ യൂണിയനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ യൂണിയനെ പിളര്‍ത്തിയ പത്മജാ വേണുഗോപാല്‍ പ്രസിഡന്റും സജീവ് ജനാര്ദ്ദനന് ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച സംഘടന ഔദ്യോഗിക യൂണിയനില്‍ ലയിക്കണം. സജീവ് ജനാര്ദ്ദനന് സര്‍വ്വീസില്‍ നിന്നും പിരിഞ്ഞിട്ടും കഴിഞ്ഞ എട്ട് വര്‍ഷമായി ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരുകയാണ്. വ്യവസായ തര്‍ക്ക പരിഹാര നിയമമനുസരിച്ച് മാനേജ്മെന്റുമായി ചര്‍ച്ചകള്‍ നടത്താനും, കരാര്‍ ഒപ്പു വയ്ക്കാനും ജീവനക്കാര്‍ക്കു മാത്രമെ കഴിയു. കെഎസ്ഇബി കമ്പനിയാക്കുമ്പോള്‍ ത്രികക്ഷി കരാറില്‍ ജീവനക്കാര്‍ ഒപ്പുവക്കണം എങ്കില്‍ മാത്രമെ ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കു. എന്നാല്‍ സജീവ് ജനാര്ദ്ദനന് കരാറില്‍ ഒപ്പുവക്കില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. അതിനാല്‍ സജീവ് ജനാര്ദ്ദനന് രാജിവച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള യൂണിയന് ഔദ്യോഗിക യൂണിയനില്‍ ലയിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. സി.ബി.കലേഷ്കുമാര്‍, കെ.കെ.രാജന്, അനിമോന്, പി.എം.അബ്ദുള്ഡ റഹീം, ജോണ്സണ് പി.ഏലിയാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: