തിരുവനന്തപുരം: കാഴ്ചയില്ലാത്തവരുടെയും അംഗവൈകല്യമുള്ളവരുടെയും സംഘടനയായ സക്ഷമ ആറ്റുകാല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഭക്തസൂര്‍ദാസ് ജയന്തി ആഘോഷിച്ചു. ഒരുദിവസം മുഴുവനുണ്ടായിരുന്ന പരിപാടികള്‍ രാവിലെ പ്രശസ്ത സംഗീതജ്ഞ ഡോ. കെ.ഓമനക്കുട്ടി ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന പഞ്ചരത്ന കീര്‍ത്തനാലാപനത്തോടെ ആരംഭിച്ചു. ഡോ. ആര്. അരുന്ധതി(പിന്നണി ഗായിക), ഇരിങ്ങാലകുട വിജയകുമാര്‍(റേഡിയോ ആര്‍ട്ടിസ്റ്റ്), മറിയപ്പള്ളി എന്‍. ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു. ഉച്ചകഴിഞ്ഞ് 3 മണിവരെ കാഴ്ചയില്ലാത്ത കലാകാരന്മാര് വ്യക്തിഗത സംഗീതാര്‍ച്ചന നടത്തി. 3.30ന് തിരുവനന്തപുരം സൂര്‍ദാസ് ഭജന മണ്ഡലിയുടെ ഭക്തിഗാനസുധയും ഉണ്ടായിരുന്നു.
വൈകിട്ട് 5ന് നടന്ന ജയന്തി സമ്മേളനത്തില്‍ സക്ഷമ സംസ്ഥാന അധ്യക്ഷന്‍ കിഷോര്‍ ഡി.ഖില്‍നാനി അധ്യക്ഷത വഹിച്ചു. ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ചെയര്മാന് കെ.പി. രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ സുരേന്ദ്രന് പ്രഭാഷണം നടത്തി. കാഴ്ചയില്ലാത്തതിനെക്കാളും കാഴ്ചപ്പാടില്ലായയ്മയാണ് വലിയ അന്ധതയെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: