കൊച്ചി: ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയില്‍ നടക്കുന്ന ഇന്ത്യന്‍ ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും. ബ്രസീലിയന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 15 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് ചലച്ചിത്രമേള ക്യുറേറ്റര്‍മാരായ ആനന്ദജ്യാതിയും കരീനബിനിയും അറിയിച്ചു.
ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകളായ 15 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രശസ്ത ബ്രസീലിയന്‍ സംവിധായകനായ ആന്ദ്രേ ലൂയിസ് ഒലിവേര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ശ്യാം ബനഗല്‍, മണികൗള്‍, ഗിരിഷ് കാസറവള്ളി, അടൂര്‍ ഗോപാലകൃഷ്ണന് തുടങ്ങിയ ഇന്ത്യന്‍ മാസ്റ്റേഴ്സിന്റെ ക്ലാസിക്കുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തെ പ്രതിനിധീകരിച്ച് അടൂര്‍ ഗോപാലകൃഷ്ണന്റെ ‘രണ്ട് ആണും ഒരു പെണ്ണും’ എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: