കോട്ടയം: സിപിഎം അക്രമരാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്നില്ല. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള തന്ത്രം പാളിയതോടെ കഴിഞ്ഞദിവസം ചിക്കന്‍ കോര്‍ണറില്‍ ജീവനക്കാരനും ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബോസിന്റെ മകനുമായ അതുലിനെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പഞ്ചായത്ത് മെമ്പര്‍ ഷാലുവിന്റെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി പന്ത്രണ്ടോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബോട്ടുജെട്ടിഭാഗത്ത് താമസിക്കുന്ന സിപിഎം പ്രവര്ത്തകന് രാജേഷിന്റെ വീട്ടില്‍ ഒന്നിച്ചുകൂടുകയും കോതറ ഭാഗത്തുള്ള ചിക്കപ്പനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ അക്രമിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ചിക്കപ്പന് ഓടി രക്ഷപ്പെട്ടതുകൊണ്ട് അയാളെ അക്രമിക്കാന്‍ ഗുണ്ടാസംഘങ്ങള്‍ക്കു കഴിഞ്ഞില്ല. അതു സാധിക്കാതെ വന്നതോടെ പള്ളിച്ചിറയില്‍ ചിക്കന്‍ കോര്‍ണറില്‍ ജീവനക്കാരനായ അതുലിനെ കുമരകം പോലീസ് സ്റ്റേഷന് അക്രമ കേസിലെ പ്രതിയായ മാത്യു, കവണാറ്റിന്‍കരയിലെ ടാക്സി ഡ്രൈവറായ ആറ്റുചിറയില്‍ മോട്ടിയെന്ന വിനീത്, കണ്ണൂരില്‍ പരിശീലനം നേടിവന്ന കുമരകം അട്ടിപ്പീടിക ഭാഗത്ത് പിടികച്ചിറയില് പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് കടയില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിക്കുകയായിരുന്നു. ഇതുകണ്ട് ഓടിക്കൂടിയ നാട്ടുകാരെ കണ്ട് ഓടിയ പ്രവീണിന് കല്ലില്‍തട്ടി വീണതിനെത്തുടര്‍ന്ന് പരിക്കേറ്റു. മറ്റുരണ്ടുപേരും ഓടി രക്ഷപെട്ടു. പ്രവീണിനെ പിടികൂടി നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. പിന്നീട് മോട്ടിയെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റു ചെയ്തു. അക്രമത്തിന് നേതൃത്വം നല്കിയ മാത്യുവിനായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: