കൊച്ചി: എറണാകുളം ഹോസ്പിറ്റല്‍ റോഡിലുള്ള സ്വീവേജ് മാന്‍ഹോളില്‍ ഏപ്രില്‍ 13ന് ജോലിക്കിറങ്ങിയ തമിഴ് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തിന് ഉത്തരവാദികളായ കെഡബ്ല്യുഎ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലിയും മതിയായ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് എറണാകുളം ജില്ലാ നിര്‍മ്മാണതൊഴിലാളി സംഘം ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഹൈക്കോടതി കവലയില്‍നിന്നും വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ബിഎംഎസ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം വിജയന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് എറണാകുളം ജില്ലാ പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന്, ജില്ലാ സെക്രട്ടറി ആര്. രഘുരാജ്, ട്രഷറര്‍ കെ.വി.മധുകുമാര്‍, ബിജെപി നേതാവ് രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. നിര്‍മ്മാണ യൂണിയന് ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ ജനറല്‍ സെക്രട്ടറി കെ.എസ്. അനില്‍ കുമാര്‍ സ്വാഗതമാശംസിച്ചു. കലൂര്‍ അനില്‍ നന്ദിയും പറഞ്ഞു. തമിഴ് തൊഴിലാളികളായ എം.എസ്. പ്രേമ, ലക്ഷ്മി, മേരീധര്, കാളിമുത്തു, മുരുകന്, രാമസ്വാമി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: