അഹമ്മദാബാദ്: രാജ്യത്തെ, പ്രത്യേകിച്ച് ഗുജറാത്തിലെ മുസ്ലീം ജന സമൂഹം ബിജെപിയോട് കൂടുതല്‍ അടുക്കുകയാണെന്ന് അഹമ്മദാബാദിലെ ഗോസായി മോസ്ക് ട്രസ്റ്റ് പ്രസിഡന്റ് റഫീഖ്ഭായ് മിര്സാജിവാല. സാധാരണക്കാരായ മുസ്ലീങ്ങള്‍ വികസനം ആഗ്രഹിക്കുന്നുന്നെന്നും അദ്ദേഹം.
മുസ്ലീം ജനത പതിയെപ്പതിയെ ബിജെപിയോട് കൂടുതല്‍ അടുക്കുകയാണ്. മുസ്ലീം വോട്ടുകളിലേറെയും ആം ആദ്മി പാര്‍ട്ടിക്കല്ല ബിജെപിക്കാണ് ലഭിക്കാന്‍ പോകുന്നത്. ബിജെപിയുടെ അക്കൗണ്ടിലെത്തുന്ന മുസ്ലീം വോട്ടുകളുടെ ശതമാനം വളരെ വലുതായിരിക്കും, മിര്സാജിവാല പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിനിധിയല്ല ഞാന്‍. ഹിന്ദു-മുസ്ലീം ഐക്യത്തിലൂടെയെ രാജ്യവികസനം സാധ്യമാകുകയുള്ളു എന്നാണ് എന്റെ അഭിപ്രായം.
ഒരു കലാപത്തിന്റെ ഭാരം ഗുജറാത്തിന് എത്രനാള്‍ ചുമക്കാനാവും. ഗുജറാത്തില്‍ മാത്രമാണോ കലാപം അരങ്ങേറിയത്. അതിനുശേഷവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി കലാപങ്ങളുണ്ടായി.പക്ഷേ, പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും ചിലര്‍ അനാവശ്യമായി ഗുജറാത്ത് കലാപമെന്ന അനാവശ്യ വിഷയത്തിലേക്ക് ജനങ്ങളെ വലിച്ചിഴയ്ക്കുന്നു.
മുസ്ലീങ്ങള്‍ക്ക് വികസനമാണ് വേണ്ടത്. കോണ്‍ഗ്രസ് മുസ്ലീങ്ങളെ ഉപകരണമാക്കി. കോണ്‍ഗ്രസ് എംഎല്‍എമാരെയും കോര്‍പ്പറേറ്റുകളെയും മറ്റു നേതാക്കളെയും തെരഞ്ഞെടുപ്പ് കാലത്തു മാത്രമേ കാണാനാകു. അതുകഴിഞ്ഞാല്‍ അവരെ മഷിയിട്ടു നോക്കിയാല്‍ കിട്ടില്ല, മിര്സാജിവാല കൂട്ടിച്ചേര്‍ത്തു.
റിയല്‍ എസ്റ്റേറ്റ് രംഗത്തു പ്രവര്‍ത്തിച്ചിരുന്ന മിര്സാജിവാല 2008ലാണ് നരേന്ദ്ര മോദിയെ ആദ്യമായി കണ്ടുമുട്ടുന്നത്. അതിനു മുന്‍പും പിന്‍പും നിരവധി നേതാക്കള്‍ക്കൊപ്പം താന്‍ ഫോട്ടോയ്ക്കു പോസ് ചെയ്തിട്ടുണ്ടെന്നും പക്ഷേ മോദിയുമൊത്തുള്ള ചിത്രങ്ങള്‍ മാത്രമേ തന്റെ ഓഫീസിന്റെ ചുമരില്‍ തൂക്കുകയുള്ളുവെന്നും അദ്ദേഹം തറപ്പിച്ചുപറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: