ബെല്ലാരി: ആന്ധ്രപ്രദേശിലെ ബെല്ലാരിയിലെ ഒരു വീട്ടില്‍ നിന്ന് ഒമ്പത് കോടി രൂപ പിടിച്ചു. പണമിടപാടുകാരനായ ചോര്‍ ബാബുലാല്‍ എന്ന പരശുറാം പുരിയയുടെ വീട്ടില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.
രാഷ്ട്രീയ നേതാക്കള്‍ക്ക് കടം കൊടുക്കുന്നതിനായി സൂക്ഷിച്ചതാണ് ഈ പണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അംലാന്‍ ആദിത്യ ബിശ്വാസ് അറിയിച്ചു.
ഗണേശ് കോളനിയിലെ മൂന്ന് വീടുകളിലായിരുന്നു തെരച്ചില്‍. മൂന്ന് അലമാരകളിലും ഒരു പെട്ടിയിലുമായിട്ടാണ് പണം ഒളിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: