ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് രണ്ടു സീറ്റെങ്കിലുംകിട്ടിയില്ലെങ്കില് ആം ആദ്മി പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരമാകും. ഇപ്പോള്‍ത്തന്നെ പാര്ട്ടിയില്ജനങ്ങള്ക്കുള്ള വിശ്വാസം കുറഞ്ഞു കഴിഞ്ഞു.
ഡിസംബറില്‍ നിയമസഭാ രതെരഞ്ഞെടുപ്പില് 78 സീറ്റുകളില്‍ 28 സീറ്റുകള്‍ നേടിയ പാര്‍ട്ടിയോട് ജനങ്ങള്‍ക്ക് ഒരാകര്‍ഷണം ഉണ്ടായിരുന്നു. എന്നാല്‍ ചുമതലകളില്‍ നിന്ന് ഒളിച്ചോടുകയും തെരുവുകളില്‍ അക്രമം അഴിച്ചുവിടുകയും ചെയ്തതോടെ ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള താല്പര്യം കുറഞ്ഞു തുടങ്ങി.
മോദിയേയും ബിജെപിയേയും ആക്രമിക്കുകയെന്ന ഒറ്റ അജണ്ടയിലാണ് പാര്‍ട്ടിയുടെ പോക്കെന്നു കൂടി മനസിലായതോടെ ജനപിന്തുണ വീണ്ടും കുറഞ്ഞു. സ്ഥാനാര്‍ഥികളില്‍ പലരും ക്രിമിനലുകളും കോടീശ്വരന്മാരുമാണെന്ന് തിരിച്ചറിഞ്ഞതോടെ നേരത്തെ പാര്‍ട്ടിക്കുണ്ടായിരുന്ന ആകര്‍ഷത്വം ഇന്ന് തീരെയില്ലാതായി.
ദല്‍ഹിയില്‍ ഏഴു സീറ്റുകളാണ് ഉള്ളത്. പകുതിയെങ്കിലും നേടുമെന്നാണ് ആദ്യമൊക്കെ പറഞ്ഞിരുന്നത്. എന്നാല്‍ ഒരു സീറ്റെങ്കിലുംകിട്ടിയാല് ഭാഗ്യം എന്നാണ് ഇപ്പോഴത്തെ അവസ്ഥ. ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ സ്വാഭാവികമായി പാട്ടി ചരമമടയും എന്നാണ് രാഷ്ട്രീയ നിരീക്ഷകള്‍ വിലയിരുത്തുന്നത്.
ദല്‍ഹിയില്‍ പോലും സ്വാധീനം ഉറപ്പാക്കാന്കഴിഞ്ഞില്ലെങ്കില് പിന്നെ മേറ്റ്വ്ടെയും ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല.ദല്‍ഹിയില്‍ ഏഴു സീറ്റുകളും പിടിച്ചെടുക്കുമെന്ന് പറഞ്ഞിരുന്ന കേജ്രിവാളും കൂട്ടരും ഇപ്പോള്‍ തലകുനിച്ച് കണക്കുകൂട്ടലിലാണ്.
ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവസരം കിട്ടിയിട്ടും,49 ദിവസം ഭരിക്കാന്‍ ലഭിച്ചിട്ടും ഒന്നും ചെയ്യാതെ ഉത്തരവാദിത്വത്തില്‍ നിന്ന് ഓടിയൊളിച്ചുവെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളിലും പുറത്തും ശക്തമാണ്.
മാത്രമല്ല പാര്‍ട്ടിക്ക് മധ്യവര്ഗവുമായുള്ള ബന്ധം മുറിഞ്ഞു. പാര്‍ട്ടിയെ കൈകയയച്ച് സഹായിച്ചതും പിന്തുണച്ചതും ഇവരായിരുന്നു. ഒരു ദിശാബോധവുമില്ലാത്ത, സ്വാര്ഥതാല്പര്യക്കാരായ കുറേയാള്‍ക്കാരുടെ ഒരു കൂട്ടമായി പാര്‍ട്ടി കുറഞ്ഞകാലം കൊണ്ട് മാറിയെന്നാണ് ആരോപണം. പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്തവരെയും സ്ഥാനാര്‍ഥികളാക്കി, പണവും സ്വാധീനവും ഉള്ളവര്‍ക്കാണ് സ്ഥാനാര്‍ഥിത്വം നല്‍കിയത്, പ്രവര്‍ത്തകള്‍ക്ക് ഒരു സ്ഥാനവും ഇല്ലാതായി തുടങ്ങിയ കാര്യങ്ങളാണ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല വലിയൊരു വിഭാഗം മുസ്ലീങ്ങള്‍ ആം ആദ്മിയെ പിന്തുണച്ചിരുന്നു. എന്നാല്‍ അവര്‍ പലരും പാര്‍ട്ടിയെ കൈവിട്ടുവെന്നാണ് തെരഞ്ഞെടുപ്പിനു ശേഷം ലഭിക്കുന്ന വിവരം.
കേന്ദ്രത്തില്‍ സര്ക്കാരുണ്ടാക്കാനോ, തങ്ങള്‍ക്ക് സ്വാധീനമുള്ള സര്‍ക്കാര്‍ രൂപീകരിക്കാനോ ആം ആദ്മിക്ക് കഴിയില്ലെന്ന് അറിയാവുന്നതിനാലും നല്ലൊരും പങ്കും മറ്റു പാര്ട്ടികള്ക്ക്വോട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: