കൊല്‍ക്കത്ത: ബംഗാളിലെ മാള്‍ഡയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ടി.എം.സി നടത്തിയ ബൈക്ക് റാലിയുടെ വീഡിയോ ചിത്രങ്ങളെടുത്തതിന്റെ പേരിലാണ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്.
ബൈക്ക് റാലി തിരഞ്ഞെടുപ്പ് ചട്ടപ്രകാരം നിരോധിച്ചിട്ടുണ്ട്. നാലംഗ സംഘം ഇത് ചിത്രീകരിക്കുന്നതിനിടെ ഒരു പറ്റം ആളുകള്‍ ഇവരെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസ് പക്ഷേ ഇതുവരെ കേസെടുത്തിട്ടില്ല. ബംഗാളില്‍ ടി.എം.സി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷന് വ്യക്തമാക്കി. പരാതികള്‍ ഗൗരവമായെടുത്ത കമ്മീഷന് സംസ്ഥാനത്ത അധികാരികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: